Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 5:18 AM GMT Updated On
date_range 19 Feb 2018 5:18 AM GMTവിശ്വാസപരമായ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക നീതിന്യായ സ്ഥാപനങ്ങള്‍ വേണം^ യാക്കോബായ സഭ
text_fieldsbookmark_border
വിശ്വാസപരമായ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക നീതിന്യായ സ്ഥാപനങ്ങള്‍ വേണം- യാക്കോബായ സഭ കൊച്ചി: വിശ്വാസികളും സന്തതി പരമ്പരകളും നിലനിൽക്കുന്നിടത്തോളം അന്തോഖ്യയെ മറക്കില്ലെന്ന ദൃഢപ്രഖ്യാപനത്തോടെ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനവും പാത്രിയാര്‍ക്ക ദിനാചരണവും നഗരത്തിൽ കടലിരമ്പം തീർത്തു. രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം സജ്ജീകരിച്ച വേദിയിൽ നടന്ന സമ്മേളനത്തിന് പതിനായിരങ്ങൾ ഒഴുകിയെത്തി. ഉച്ചയോടെതന്നെ പന്തലും സമീപത്തെ മൈതാനവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധി ലക്‌സംബര്‍ഗ് ആര്‍ച് ബിഷപ് മോര്‍ ജോര്‍ജ് അല്‍ ഖൂറി മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. മലങ്കരയിലെ സഭക്ക് 2000 വര്‍ഷത്തെ പാരമ്പര്യമുെണ്ടന്നും ആ പരമ്പരയെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഭാമക്കള്‍ ചോരയും നീരും നല്‍കി പടുത്തുയര്‍ത്തിയ ദേവാലയങ്ങള്‍ രക്തം നല്‍കിത്തന്നെ സംരക്ഷിക്കുമെന്ന് അധ്യക്ഷത വഹിച്ച ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. വിശ്വാസ കാര്യങ്ങള്‍ക്ക് മാത്രമായി രാജ്യത്ത് പ്രത്യേക കോടതികള്‍ വേണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. വിശ്വാസ വിഷയങ്ങള്‍ സിവില്‍, ക്രിമിനല്‍ കോടതികള്‍ പരിഗണിക്കുന്നത് അഭികാമ്യമല്ല. ഓര്‍ത്തഡോക്‌സ് സഭ പങ്കെടുക്കുന്ന എക്യുമെനിക്കല്‍ യോഗങ്ങളില്‍ ഇനി യാക്കോബായ സഭ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നും തീരുമാനിച്ചു. നിയമപാലകരോ കോടതിയോ പണിത പള്ളികളുണ്ടെങ്കില്‍ കോടതികള്‍ക്ക് അവ ഏറ്റെടുക്കാം. വിശ്വാസികള്‍ പണിത ദേവാലയങ്ങള്‍ അവര്‍ക്ക് കൊടുക്കണമെന്ന് ബാവ പറഞ്ഞതോടെ നീണ്ട കരഘോഷമായി. നാളെ മുടവൂരില്‍ പ്രാര്‍ഥന യജ്ഞത്തില്‍ വിശ്വാസികള്‍ പെങ്കടുക്കണമെന്നും മൂവാറ്റുപുഴയില്‍നിന്ന് വരുന്ന കാറ്റ് മുടവൂരിലെത്തുമ്പോള്‍ ചുഴലിക്കാറ്റായി മാറിയേക്കാമെന്നും അത് തടയാന്‍ വിശ്വാസികള്‍ ജാഗരൂകരായിരിക്കണമെന്നും ബാവ ആഹ്വാനം ചെയ്തു. സഭയെ ഇല്ലാതാക്കാന്‍ ആരും മോഹിക്കേണ്ടെന്നും ഇന്ന് അതിെൻറ മുന്നറിയിപ്പാണെന്നും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പാത്രിയാര്‍ക്കീസ് ബാവ ബെയ്‌റൂത്തില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി വിശ്വാസികളെ അഭിസംബോധന ചെയ്തു. ബാവയുടെ സന്ദേശം ഇന്ത്യന്‍ അഫയേഴ്‌സ് സെക്രട്ടറി മാത്യൂസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പരിഭാഷ ചെയ്തു. ഡോ. തോമസ് മോര്‍ തിമോത്തിയോസ്, ഡോ. ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, കുര്യാക്കോസ് മോര്‍ സേവേറിയോസ്, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ് ചൊല്ലിക്കൊടുത്ത വിശ്വാസ പ്രതിജ്ഞ വിശ്വാസികൾ കൈകള്‍ ഉയര്‍ത്തി ഏറ്റുചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story