Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:23 AM GMT Updated On
date_range 11 Feb 2018 5:23 AM GMTനെല്ല് ഉൽപാദനത്തിൽ കേരളം വീണ്ടും പിന്നോട്ട്
text_fieldsbookmark_border
പത്തനംതിട്ട: നെല്ല് ഉൽപാദനത്തിന് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനവും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ ഉൽപാദനമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് - തൊട്ടുമുൻ വർഷത്തെക്കാൾ 20.53 ശതമാനം കുറവ്. ഇത് ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കും. പാടങ്ങൾ വൻതോതിൽ നശിപ്പിക്കുന്നതിന് പുറമെ കാലാവസ്ഥ മാറ്റവും നെൽകൃഷിയെ ബാധിച്ചുതുടങ്ങി. കഴിഞ്ഞ വർഷം 36891.22 ഹെക്ടറിൽ കൃഷിയിറക്കിയതായാണ് കൃഷി വകുപ്പിെൻറ കണക്ക്. വലിയതോതിൽ വരൾച്ച ബാധിച്ചതിനാൽ കൃഷി മുടങ്ങി. പാലക്കാട് ജില്ലയിൽ 13,990 ഹെക്ടറിൽ വിതക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. ഇതേസമയം, വിസ്തൃതിയും കുറയുന്നുണ്ടെന്നാണ് ആസൂത്രണ ബോർഡിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്. 1,71,398 ഹെക്ടറിലാണ് െനൽകൃഷിയുള്ളത്. തൊട്ടുമുൻ വർഷം ഇത് 1,96,870 ഹെക്ടറിലായിരുന്നു. 1974-75ൽ 8.82 ലക്ഷം ഹെക്ടർ പാടം സംസ്ഥാനത്തുണ്ടായിരുന്നു. 2015-16ൽ അത് 1.96 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2015-16ൽ 5.49 ടൺ ഉൽപാദനമുണ്ടായിരുന്നയിടത്ത് കഴിഞ്ഞ വർഷം 4,37,112 ടൺ ആയിരുന്നു വിളവ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വലിയ തോതിലാണ് പാടശേഖര വിസ്തൃതി കുറയുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് പേരിനെങ്കിലും നെൽകൃഷിയിൽ വർധന രേഖപ്പെടുത്തിയത്. സമഗ്ര നെൽകൃഷി വികസന പദ്ധതിയിലൂടെ നടപ്പ് പഞ്ചവത്സര പദ്ധതി കാലത്ത് നെൽകൃഷി വിസ്തൃതി മൂന്ന് ലക്ഷം ഹെക്ടറിൽ എത്തിക്കാൻ ലക്ഷ്യമിടുേമ്പാഴാണ് മറുഭാഗത്ത് നികത്തൽ വ്യാപകമാകുന്നത്. എം.ജെ. ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story