Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ നയം:...

റബർ നയം: കേന്ദ്രമന്ത്രിയുടെ യോഗം രാഷ്​ട്രീയ അടവുനയം ^ഇൻഫാം

text_fields
bookmark_border
റബർ നയം: കേന്ദ്രമന്ത്രിയുടെ യോഗം രാഷ്ട്രീയ അടവുനയം -ഇൻഫാം കോട്ടയം: റബർ നയവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വിളിച്ചുകൂട്ടുന്ന കർഷക പ്രതിനിധികളുടെ യോഗത്തിനെതിരെ ഇൻഫാം. തെരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ അടവുനയമാണ് യോഗമെന്നും ഇടുക്കി, കുട്ടനാട് പാക്കേജുകളെപ്പോലെ റബർ പാക്കേജ് പ്രഖ്യാപിച്ച് കർഷകരെ വഞ്ചിക്കാനാണ് ശ്രമമെന്നും ഇൻഫാം വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി. റബർ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് നടത്തിയ നൂറുകണക്കിന് ചർച്ചകളുടെ വിശദമായ റിപ്പോർട്ടുകൾ കേന്ദ്ര വാണിജ്യമന്ത്രിയുടെ അലമാരയിലിരിക്കുമ്പോൾ വീണ്ടുമൊരു ചർച്ചക്ക് പ്രസക്തിയില്ല. റബർ ബോർഡ് ആസ്ഥാനത്തും ഇതേ റിപ്പോർട്ടുകളുണ്ടാകും. റബർ നയം രൂപവത്കരിക്കാൻ ഇവ പരിഗണിക്കുകയാണ് വേണ്ടത്. റബർ നയം പ്രഖ്യാപിച്ചാൽ റബറി​െൻറ വില കുതിച്ചുയർന്ന് കർഷകർ രക്ഷപ്പെടുമെന്ന പ്രചാരണം തെറ്റാണ്. നയം പുതുക്കി പ്രഖ്യാപിക്കാൻ വേണ്ടിയുള്ള ചർച്ചകൾ മുഖവിലക്കെടുക്കാനാകില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കാനും സംഭരണത്തിനും പ്രത്യേക നയത്തി​െൻറ ആവശ്യമില്ല. റബർ ആക്ടിൽതന്നെ വ്യക്തമായ നിയമങ്ങളുണ്ട്. നാലുവർഷമായി റബർ ഇറക്കുമതിക്ക് കുടപിടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രം ഇപ്പോൾ ധിറുതിപിടിച്ച് യോഗം വിളിക്കുന്നതും റബർ നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതും പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി രംഗത്തുവരുകയാണ് ഇക്കൂട്ടർ. ഇത്തരം നടപടിയൊന്നും റബർ കർഷകരുടെയടുക്കൽ വിലപ്പോകില്ലെന്നും ഇൻഫാം നേതൃത്വം വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story