Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നക്ക പേപ്പർ...

മൂന്നക്ക പേപ്പർ ലോട്ടറി വിൽപന വ്യാപകം

text_fields
bookmark_border
കോട്ടയം: സർക്കാർ േലാട്ടറിയുടെ നെട്ടല്ലൊടിച്ച് . ലോട്ടറി അച്ചടിക്കാെത കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉപയോഗപ്പെടുത്തിയാണ് . തട്ടിപ്പിന് വൻ മാഫിയതന്നെ കേരളത്തിൽ വളർന്നു. സർക്കാർ ലോട്ടറിയുടെ വൻകിട ഏജൻറുമാരാണ് ഇത്തരം വ്യാജ ലോട്ടറിയുടെ പിന്നിൽ ചരടുവലിക്കുന്നത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന സാധാരണക്കാരാണ് തട്ടിപ്പി​െൻറ ഇരകൾ. ഇടക്കിടെ ചെറിയരീതിയിൽ സമ്മാനങ്ങൾ നൽകിയാണ് ഇവരെ വലയിലാക്കുന്നത്. ഇതോടെ സർക്കാർ ലോട്ടറിയുടെ വിൽപന ഗണ്യമായി ഇടിഞ്ഞു. ലോട്ടറിയുടെ നടത്തിപ്പുകാർ ഇടപാടുകാരെ സമീപിച്ച് ഇഷ്ടമുള്ള മൂന്നക്ക നമ്പർ എഴുതി വാങ്ങുകയാണ് ചെയ്യുന്നത്. ഒാരോ മൂന്നക്ക നമ്പറിനും 50രൂപവീതം നൽകണം. ഇത്തരത്തിൽ എത്ര വേണമെങ്കിലും വാങ്ങാം. ആവശ്യപ്പെട്ട നമ്പർ വാട്സ്ആപ്പിലും മൊബൈലിലും സന്ദേശമായി നൽകുന്നതാണ് രേഖ. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാർഹമായ ടിക്കറ്റുകളുടെ അവസാന മൂന്ന് നമ്പറുമായി ഇൗ നമ്പർ ഒത്തുവന്നാൽ 1000മുതൽ ഒരു ലക്ഷംവരെ സമ്മാനമായി നൽകും. സംസ്ഥാനമെങ്ങും വിപുല ശൃംഖലയാണ് സംഘത്തിനുള്ളത്. ലോട്ടറി വകുപ്പി​െൻറ പരാതിയിൽ പൊലീസ് നടത്തിയ അേന്വഷണത്തിൽ ഇതിനകം വ്യാജലോട്ടറി നടത്തിപ്പുകേസിൽ 62 പേരെ അറസ്റ്റ്ചെയ്തു. എന്നാൽ, ഇവരെല്ലാം സംഘത്തിലെ ചെറുമീനുകളാണന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാവരും താഴെക്കിടയിലെ ഏജൻറുമാരാണ്. സമ്മാനത്തുക വിതരണം ചെയ്യുന്ന ബുദ്ധികേന്ദ്രങ്ങളിലേക്ക് തെളിവുകൾ എത്താത്ത രീതിയിലാണ് സംഘത്തി​െൻറ പ്രവർത്തനം. കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽനിന്ന് മൂന്നുപേരെ അറസ്റ്റ്ചെയ്തിരുന്നു. മുനിസിപ്പൽ ഒാഫിസിന് സമീപത്തെ േലാട്ടറിക്കയിലെ ജീവനക്കാരാണ് ഇവർ. എന്നാൽ, നടത്തിപ്പുകാരെ രക്ഷപ്പെടുത്തുന്ന രീതിയിലാണ് പൊലീസ് നടപടി മുന്നോട്ടുപോയതെന്നാണ് പരാതി. സംസ്ഥാന വ്യാപകമായി േലാട്ടറി ഒൗട്ട്ലറ്റുകൾ ഉണ്ടായിരുന്ന, വ്യാജലോട്ടറി നടത്തിപ്പി​െൻറപേരിൽ ലൈസൻസ് നഷ്ടമായ ഒരു ഏജൻസി വിദേശത്തിരുന്ന് ഇൗ മാഫിയയെ നിയന്ത്രിക്കുന്നതായാണ് െപാലീസിന് ലഭിച്ച വിവരം. കണ്ണൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് വ്യാജ ലോട്ടറി വിൽപന വ്യാപകം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story