Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:23 AM GMT Updated On
date_range 2 Feb 2018 5:23 AM GMTസെൽഫി േപ്രമികൾ രോഗിയായ കുട്ടിയുടെ അന്തസ്സിനെ മാനിക്കണമെന്ന് ബാലാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂരിൽ അപൂർവരോഗം പിടിപെട്ട് കിടപ്പിലായ പെൺകുട്ടിയോടൊപ്പം സെൽഫി എടുത്ത് സമൂഹമാധ‍്യമം വഴി പ്രചരിപ്പിക്കുന്നതിൽനിന്ന് സെൽഫി േപ്രമികൾ പിന്മാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അഭ്യർഥിച്ചു. ഇത്തരം പ്രവൃത്തികൾ കുട്ടികളുടെ അവകാശലംഘനവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. രണ്ടുവർഷമായി അപൂർവ അർബുദരോഗം ബാധിച്ചുകഴിയുന്ന കുട്ടിക്ക് മലയാളികളായ മനുഷ്യസ്നേഹികൾ നിർലോഭം സഹായം നൽകുന്നത് മഹത്തരമാണ്. അതോടൊപ്പം കുട്ടിയുടെ സ്വകാര്യതയും അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കേണ്ടതുണ്ട്. അത് ഓരോരുത്തരുടെയും കടമയാണെന്ന് തിരിച്ചറിയണം. ബാലനീതി നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ ഉടമ്പടിയുടെയും അന്തസ്സത്ത ഇതുതന്നെയാണെന്ന് കമീഷൻ ഓർമിപ്പിച്ചു. കുഞ്ഞിനെ വിറ്റ സംഭവം: ബാലാവകാശ കമീഷൻ റിപ്പോർട്ട് ആരാഞ്ഞു തിരുവനന്തപുരം: നവജാതശിശുവിനെ ഒന്നരലക്ഷം രൂപക്ക് മാതാപിതാക്കൾ വിറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. പാലക്കാട് കുനിശ്ശേരി കണിയാർകോട് ബിന്ദു (34), ഭർത്താവ് രാജൻ (44), രാജെൻറ മാതാവ് പൊള്ളാച്ചി സ്വദേശി വിജി (62) എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരുടെ അഞ്ചാമത്തെ കുഞ്ഞിനെ രാജെൻറ സുഹൃത്തായ പൊള്ളാച്ചി സ്വദേശിക്ക് വിറ്റെന്നാണ് കേസ്. കുഞ്ഞിനെ മാതാപിതാക്കളോടൊപ്പം കാണാതായപ്പോൾ ഭർത്താവിെൻറ സുഹൃത്തിന് വളർത്താൻ കൊടുത്തെന്ന വിശദീകരണത്തിൽ തൃപ്തിവരാത്ത നാട്ടുകാർ ശിശുക്ഷേമസമിതിയിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് വിവരം പുറത്തായത്. വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയ കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story