Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതോട്ടം ഏറ്റെടുക്കൽ;...

തോട്ടം ഏറ്റെടുക്കൽ; 21-ന് മന്ത്രി പീരുമേട്​ സന്ദർശിക്കും

text_fields
bookmark_border
കട്ടപ്പന: അടഞ്ഞുകിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ തേയിലത്തോട്ടം ഏറ്റെടുക്കുന്നതിന് മുന്നോടിയായി 21ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ തോട്ടം സന്ദർശിക്കും. ഉടമ തോട്ടം ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി എസ്റ്റേറ്റുകളാണ് ഉച്ചക്ക് രണ്ടിന് മന്ത്രി സന്ദർശിക്കുന്നത്. ഇതോടൊപ്പം അടഞ്ഞുകിടക്കുന്ന എം.എം.ജെ പ്ലാേൻറഷ​െൻറ കോട്ടമല, ബൊണാമി എന്നീ തേയിലത്തോട്ടങ്ങളും മന്ത്രി സന്ദർശിച്ചേക്കും. 2000 ഡിസംബറിൽ ഉടമ ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനി തുറക്കാൻ മാനേജ്മ​െൻറ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തോട്ടം എറ്റെടുക്കാൻ സർക്കാർ ആലോചിക്കുന്നത്. ഉടമ തോട്ടം ഉപേക്ഷിച്ചുപോയ ശേഷം 2014ൽ പാട്ടക്കരാറി​െൻറ അടിസ്ഥാനത്തിൽ കുറച്ചുകാലം തോട്ടം തുറന്ന് പ്രവർത്തിച്ചെങ്കിലും തൊഴിലാളികൾക്ക് ചെലവുകാശ് മാത്രമാണ് നൽകിയത്. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് കിട്ടാതെ വന്നതോടെ തൊഴിലാളികൾ സമരത്തിനിറങ്ങി. തുടർന്ന് പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചുപോയി. പീരുമേട് മേഖലയിൽ അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ മുഴുവൻ തുറക്കാൻ മന്ത്രിയുടെ സന്ദർശനത്തോടെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറക്കുമെന്നത്. ഇത് അനിശ്ചിതമായി നീളുന്നതിൽ തൊഴിലാളി യൂനിയനുകൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇ.എസ്. ബിജിമോൾ എം.എൽ.എ, തൊഴിൽ മന്ത്രിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് മന്ത്രി എത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് മാനേജ്മ​െൻറ് പ്രതിനിധികളും തൊഴിലാളി യൂനിയൻ നേതാക്കളും സംയുക്തമായി നടത്തിയ ചർച്ചയിൽ തോട്ടങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തീരുമാനം അനിശ്ചിതമായി നീണ്ടു. എം.എം.ജെ പ്ലാേൻറഷ​െൻറ ബൊണാമി, കോട്ടമല എന്നീ തോട്ടങ്ങൾ നാലുമാസത്തിനകം തുറക്കാനായിരുന്നു യോഗത്തിലെ ധാരണ. പീരുമേട് ടീ കമ്പനിയുടെ ലോൺട്രി, ചീന്തലാർ തോട്ടങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ധാരണയാകാത്തതിനാൽ സർക്കാർ തീരുമാനത്തിനുവിട്ടു. എം.എം.ജെ പ്ലാേൻറഷ​െൻറ തോട്ടങ്ങൾ തുറക്കാൻ മൂന്ന് ആഴ്ചക്കകം പാക്കേജ് തയാറാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, നാലുമാസമായിട്ടും തോട്ടങ്ങൾ തുറക്കുകയോ പാക്കേജ് സംബന്ധിച്ച അന്തിമ രൂപമാകുകയോ ചെയ്തിട്ടില്ല. പീരുമേട്ടിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പ്ലാേൻറഷൻ ഇൻസ്പെക്ടറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളിൽ തൊഴിലാളികൾ പ്രതീക്ഷയർപ്പിച്ചിരുന്നെങ്കിലും കാത്തിരിപ്പ് നീളുകയാണ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളിൽ താമസിക്കുന്ന 64 കുടുംബങ്ങളുടെ സ്ഥിതി അതീവ ദയനീയമാണെന്ന് പ്ലാേൻറഷൻ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലക്ഷങ്ങൾ മാസപ്പടി നൽകി പൊലീസ് ഒത്താശയോടെ കുളമാവിൽ വമ്പൻ ശീട്ടുകളി ക്ലബ് തൊടുപുഴ: പൊലീസ്-, രാഷ്ട്രീയ പിൻബലത്തിൽ കുളമാവിൽ പ്രവർത്തിക്കുന്നത് വമ്പൻ ശീട്ടുകളി ക്ലബ്. ഓരോ മാസവും 10 ലക്ഷം രൂപ വീതം മാസപ്പടി നൽകിയാണ് ക്ലബ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. ക്ലബ് ആരംഭിച്ചിട്ട് ഏകദേശം രണ്ടു മാസം ആകുന്നു. ജില്ലയിലെ മറ്റ് ശീട്ടുകളി ക്ലബുകൾ പൂട്ടിക്കുന്നതിനും കുളമാവിലെ ക്ലബ് തടസ്സം കൂടാതെ പ്രവർത്തിക്കുന്നതിനുമായാണ് പ്രതിഫലം വാങ്ങുന്നത്. ഇതി​െൻറ ഭാഗമായി മറ്റ് ക്ലബുകളിൽ ഒരു മാസമായി നിരന്തരമായ റെയ്ഡാണ്. വണ്ണപ്പുറം, ആലക്കോട്, കാപ്പിച്ചുവട്, തൊടുപുഴ മേഖലകളിലെ ക്ലബുകൾ ഇത്തരത്തിൽ പൂട്ടിച്ചു. പൊലീസ് ഉന്നത​െൻറ ബന്ധു മുഖേനയാണ് ഇടപാട് ഉറപ്പിച്ചതും പണം കൈമാറ്റം ചെയ്യുന്നതും. കുളമാവിലെ പ്രമുഖ റിസോർട്ടിനു സമീപത്തെ വീട് കേന്ദ്രീകരിച്ചാണ് ക്ലബ് പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ എതിർപ്പ് മറികടക്കാൻ സ്ഥലത്തെ ചില പ്രമുഖർക്കും പണം നൽകി. കൂടാതെ രാഷ്ട്രീയ പ്രമുഖർക്കും കൃത്യമായി മാസപ്പടി കിട്ടുന്നു. ജില്ലയിലെയും പുറം ജില്ലയിലെയും വമ്പന്മാരാണ് ക്ലബ് നടത്തിപ്പുകാർ. ഒരു ദിവസം 20 ലക്ഷം രൂപയുടെ വരെ ശീട്ടുകളിയാണ് നടക്കുന്നത്. ക്ലബ് നടത്തിപ്പുകാർക്ക് ഒരുദിവസം തന്നെ മൂന്ന് ലക്ഷം രൂപയിലധികം വരുമാനം ലഭിക്കും. ഇത്തരത്തിൽ മാസം മുഴുവൻ കളിക്കുമ്പോൾ കോടികളുടെ ചൂതാട്ടമാണ് നടക്കുക. റെയ്ഡ് ഉണ്ടാകില്ലെന്ന ഉറപ്പ് നൽകിയാണ് ക്ലബ് പ്രവർത്തിക്കുന്നത്. അഥവ റെയ്ഡുണ്ടായാൽ മുൻകൂട്ടി അറിയാൻ സംവിധാനമുള്ളതിനാൽ, ചെസ്, കാരംസ് പോലുള്ള കളികളാകും ഇവിടെ ആ സമയം ഉണ്ടാകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story