Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമുദായവും സമൂഹവും...

സമുദായവും സമൂഹവും അവഗണിക്കുന്നു ^നിമിഷയുടെ മാതാവ്​

text_fields
bookmark_border
സമുദായവും സമൂഹവും അവഗണിക്കുന്നു -നിമിഷയുടെ മാതാവ് തിരുവനന്തപുരം: സമുദായവും സമൂഹവും തന്നെയും കുടുംബത്തെയും അവഗണിക്കുകയാണെന്ന് െഎ.എസിൽ ചേർന്നെന്ന ആരോപണവിധേയയായ നിമിഷയുടെ മാതാവ് ബിന്ദു വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എൻ.എസ്.എസ് സമുദായാംഗം, ആറ്റുകാൽ ദേവീക്ഷേത്ര ട്രസ്റ്റ് അംഗം, റസിഡൻറ്സ് അസോസിയേഷൻ അംഗം എന്നീ നിലകളിലൊക്കെ പ്രവർത്തിക്കുന്ന തന്നെ അവഗണിക്കുന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകുന്നത്. മറ്റേതെങ്കിലും സമുദായാംഗമായിരുന്നെങ്കിൽ തനിക്ക് അർഹമായ പിന്തുണ ലഭിച്ചേനെ. പക്ഷേ, ഇന്ത്യൻ ആർമിയിൽ മേജറായ ത​െൻറ മകനോ തനിക്കോ ഒരു പരിഗണനയും സമുദായത്തിൽ നിന്നുപോലും ലഭിച്ചിട്ടില്ല. മകളുടെ വിഷയം വന്നപ്പോൾ അത് മറച്ചുവെക്കാനൊന്നും തങ്ങൾ തയാറായില്ല. എന്നിട്ടും മാനസികമായ പിന്തുണപോലും ലഭിച്ചില്ലെന്ന് അവർ പറഞ്ഞു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിയായ തനിക്കാണ് കുടുംബപരമായ ക്ഷേത്ര ഉത്സവത്തി​െൻറ രണ്ടാംദിനം പൂജ നടത്തുന്നതിനുള്ള അധികാരം. 2000 മുതൽ ഏകദേശം 67,000 രൂപയടച്ച് താൻ ഒാരോ വർഷവും പൂജ നടത്തുന്നുണ്ട്. ഇനി മുതൽ പൂജ നടത്തുന്നതിൽനിന്ന് താൻ പിന്മാറുകയാണ്. ക്ഷേത്ര ട്രസ്റ്റ് തന്നെ നേരിട്ട് ഇൗ പൂജ നടത്തെട്ട. ഇൗ 67,000 രൂപയുണ്ടെങ്കിൽ 670 പേർക്ക് ഭക്ഷണം കൊടുക്കാം. ത​െൻറ കാലം കഴിഞ്ഞ് ഇൗ വിഷയത്തിൽ തർക്കമുണ്ടാകാതിരിക്കാനായാണ് ഇപ്പോഴേ പൂജ നടത്തുന്ന ചുമതല ഒഴിയുന്നതെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഒന്നരവർഷമായി മകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story