Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2017 5:30 AM GMT Updated On
date_range 10 Dec 2017 5:30 AM GMTഅമിതഭാരം: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ തിരിച്ചിറക്കി
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ച ഹെലികോപ്ടര്‍ അമിത ഭാരത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ശനിയാഴ്ച നാസികിലാണ് സംഭവം. ഫട്നാവിസ്, ജലസേചന മന്ത്രി ഗിരിഷ് മഹാജന്‍, മുഖ്യെൻറ പേഴ്സനല്‍ അസിസ്റ്റൻറ് അഭിമന്യു പവാര്‍, പാചകക്കാരന്‍ സതീഷ് എന്നിവരുമായി ഉയര്‍ന്ന ഹെലികോപ്ടറിന് പേക്ഷ, അമിത ഭാരം മൂലം പറക്കാനായില്ല. മന്ത്രിമാരുടെയും മറ്റും ബാഗുകളുടെ ഭാരമാണ് പ്രതികൂലമായത്. തിരിച്ചിറക്കി പാചകക്കാരനെയും മുഖ്യമന്ത്രിയുടെ ചില ബാഗുകളും ഒഴിവാക്കിയ ശേഷമാണ് ഹെലികോപ്ടറിന് പറക്കാനായത്. ആദ്യം ഒൗറംഗാബാദിലേക്കും തുടര്‍ന്ന് ശീതകാല നിയമസഭ സമ്മേളനത്തിന് നാഗ്പൂരിലേക്കും പോകുകയായിരുന്നു ഫട്നാവിസ്. ബി.ജെ.പി വകയാണ് ഹെലികോപ്ടറെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ആറു മാസത്തിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍നിന്ന് ഫട്നാവിസ് രക്ഷപ്പെടുന്ന നാലാമത്തെ സംഭവമാണിത്. േമയ് 12ന് ഗഡ്ചിറോളിയില്‍നിന്ന് നാഗ്പൂരിലേക്ക് പറക്കാന്‍ തുടങ്ങവെ ഇടതുവശത്തെ പങ്ക കേടുവന്നതാണ് ആദ്യത്തേത്. േമയ് 25ന് ലാത്തൂരില്‍നിന്ന് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ നിയന്ത്രണംവിട്ട് വൈദ്യുതി കമ്പിയിൽ തട്ടി പതിക്കുകയായിരുന്നു. തലനാരിഴക്കാണ് ഫട്നാവിസ് അടക്കമുള്ളവര്‍ രക്ഷപ്പെട്ടത്. ജൂലൈയില്‍ അലിബാഗില്‍ ഹെലികോപ്ടറില്‍ കയറുന്നതിനു തൊട്ടുമുമ്പ് പങ്ക പ്രവര്‍ത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story