തിരിഞ്ഞുനോക്കാനാളില്ലാതെ പൊഴിക്കര സ്പിൽവേ
text_fieldsപരവൂർ: പരവൂർ കായലിനെ കടലുമായി ബന്ധിപ്പിക്കുന്ന പൊഴിക്കര സ്പിൽേവയുടെ അറ്റകു റ്റപ്പണി നടത്താൻ നടപടിയില്ല. കോടികളുടെ പൊതുമുതൽ തുരുമ്പെടുത്ത് നശിക്കുകയാണ ്. സകലഭാഗവും തുരുമ്പ് കയറിയ നിലയിലാണ്. ഏതാനും വർഷം മുമ്പാണ് 2.05 കോടി ചെലവഴിച്ച് സ് പിൽവേയിലെ പഴയ ഷട്ടറുകൾ മാറ്റി പുനർനിർമാണം നടത്തിയത്. പുനർനിർമാണ ഘട്ടത്തിൽത ്തന്നെ ഷട്ടറുകളുടെ തകരാർ വ്യക്തമായിരുന്നു. ആകെയുള്ള എട്ട് ഷട്ടറുകളുള്ളതിൽ രണ്ടെണ്ണം അന്നും അടയ്ക്കാൻ കഴിയാത്ത നിലയിലും ഒരെണ്ണം ഭാഗികമായി മാത്രം അടയ്ക്കാൻ കഴിയുന്ന നിലയിലുമായിരുന്നു. അടയ്ക്കാൻ കഴിയുന്നവയിൽ പലതിെൻറയും അടിഭാഗത്തെ കോൺക്രീറ്റ് തറ തകർന്നിട്ടുള്ളതിനാൽ ഷട്ടർ പൂർണ തോതിൽ അടയാതിരിക്കുന്നതു മൂലം അവയ്ക്കടിയിലൂടെ വെള്ളം വീണ്ടും ഒലിച്ചിറങ്ങുന്ന സ്ഥിതിയും അന്നുതന്നെ ഉണ്ടായിരുന്നു.
ഷട്ടറുകൾ ചെന്നുമുട്ടുന്ന അടിയിലെ കോൺക്രീറ്റ് ബേസ് പുനർനിർമിക്കാത്തതാണ് അതിനു കാരണം. ഒരു ഷട്ടർ മാത്രമാണ് പൂർണ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിട്ടും അപാകത പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. മൈനർ ഇറിഗേഷൻ വകുപ്പിെൻറ എറണാകുളം മാമല യൂനിറ്റാണ് സ്പിൽവേയുടെ അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തിയത്. എെട്ടണ്ണത്തിൽ മധ്യ ഭാഗത്തുള്ളതാണ് ഒട്ടും താഴ്ത്താൻ കഴിയാത്തത്. സ്പിൽവേയുടെ വടക്കേയറ്റത്തുള്ള ഒരു ഷട്ടർ മാത്രമാണ് പൂർണ പ്രവർത്തനസജ്ജം. അപാകതയുള്ളവയെല്ലാം കുഴിയുള്ള ഭാഗത്തേതായതിനാൽ ഷട്ടറുകൾ അടച്ചാലും വൻതോതിലാണ് വെള്ളം കുത്തിയൊഴുകുന്നത്. ഫലത്തിൽ കായലിൽ ജലനിരപ്പുയരുമ്പോൾ ഷട്ടറുകൾ താഴ്ത്തുന്നതിെൻറ പ്രയോജനം ലഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഉരുക്ക് വടം ഉപയോഗിച്ചാണ് ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. ഷട്ടറുകൾ തൂക്കിയ റോപ്പ് റോളറുകൾ വഴി മോട്ടോറുമായി ഘടിപ്പിച്ചാണ് പ്രവർത്തനം. ഓരോ ഷട്ടറിനും ഓരോ മോട്ടാറാണുള്ളത്.
രണ്ട് ഷട്ടറുകൾ നിർമാണ ഘട്ടത്തിൽത്തന്നെ ചരിഞ്ഞ നിലയിലായിരുന്നു. അവ ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നു. ഇക്കാര്യം അന്നു തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ആരും ചെവിക്കൊള്ളാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. മോട്ടോറുകൾ നാശത്തിെൻറ വക്കിലാണ്. എല്ലാ ഷട്ടറുകളും പൂർണമായും തുരുമ്പെടുത്തു. ഇവയിൽ പറ്റിപ്പിടിക്കുന്ന കക്കകളും മറ്റ് മാലിന്യവും നീക്കം ചെയ്യാത്തതും യഥാകാലം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് തകർച്ചക്ക് കാരണം. കാലാകാലങ്ങളിൽ മാലിന്യം നീക്കം ചെയ്യുകയും ഷട്ടറുകളിൽ പെയിൻറിങ് നടത്തുകയും ചെയ്തിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഷട്ടറുകളുടെ പുനഃസ്ഥാപനത്തിനുശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്ന റോളറുകളും അവ ഉറപ്പിച്ചിരിക്കുന്ന ഗർഡർ ഭാഗങ്ങളും തുരുമ്പെടുത്ത് അടർന്നുതുടങ്ങി. പല ഭാഗത്തും പ്ലേറ്റുകളും ഗർഡറുകളും ഇളകിവീണു. ഏതാനും വർഷത്തിനുള്ളിൽ സ്പിൽവേ പൂർണമായും പ്രവർത്തനരഹിതമാകുന്ന സ്ഥിതിയാണ്.
കടലിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനും വേനൽക്കാലത്ത് കായലിൽനിന്ന് വെള്ളം കായലിലേക്കൊഴുകിയിറങ്ങുന്നത് തടയാനും വേണ്ടിയാണ് ദീർഘകാലം എം.എൽ.എ ആയിരുന്ന പി. രവീന്ദ്രൻ മുൻകൈയെടുത്ത് സ്പിൽവേ നിർമിച്ചത്. ഇതിെൻറ ഭാഗമായി പാലവും നിർമിച്ചു. കൊല്ലം-പരവൂർ തീരദേശപാതയെ പരവൂരുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. അരനൂറ്റാണ്ട് മുമ്പ് നിർമാണഘട്ടത്തിൽ സ്ഥാപിച്ച ഷട്ടറുകൾ പതിറ്റാണ്ടുകളോളം കേടുകൂടാതെ നിലനിന്നിരുന്നു. ആദ്യകാലത്ത് കൃത്യമായി ഇത് പ്രവർത്തിപ്പിക്കാൻ ചുമതലക്കാരനുണ്ടായിരുന്നു. അത് പിൻവലിച്ചശേഷമാണ് ഷട്ടറുകൾ തകരാൻ തുടങ്ങിയത്.ഷട്ടറുകൾ പൂർണമായും പ്രവർത്തനരഹിതമായതിനെതുടർന്ന് വർഷങ്ങളോളം അടയ്ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതുമൂലം വേലിയേറ്റസമയങ്ങളിൽ കടൽവെള്ളം സ്ഥിരമായി കായലിലേക്ക് കയറിക്കൊണ്ടിരുന്നതിനാൽ വൻതോതിൽ കടൽമണ്ണ് കായലിലേക്ക് അടിഞ്ഞുകയറി കായൽഭാഗം ഏറെയും നികരാൻ തുടങ്ങിയതോടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായപ്പോഴാണ് ഏതാനും വർഷം മുമ്പ് എട്ട് ഷട്ടറുകളും പുനർനിർമിച്ചത്. ശേഷം യഥാസമയം ഷട്ടറുകൾ പ്രവർത്തിപ്പിക്കാൻ ചുമതലക്കാരനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.