റോഡ് നവീകരണം പാതിവഴിയിൽ
text_fieldsശാസ്താംകോട്ട: ഉപയോഗിച്ചുകൊണ്ടിരുന്ന വഴി നവീകരണത്തിെൻറ പേരിൽ പഞ്ചായത്ത് വെട്ടി പ്പൊളിക്കുകയും നിർമാണജോലികൾ മുടങ്ങുകയും ചെയ്തതോടെ പോരുവഴി പഞ്ചായത്ത് പള്ളിമുറി മേഖലയിലെ 25 ലധികം കുടുംബങ്ങൾ വീട്ടിലെത്താൻ വഴിയില്ലാത്ത നിലയിലായി. രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന ജോലികൾ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തത നൽകാൻ പോലും പഞ്ചായത്ത് തയാറായില്ലെന്ന് വഴി മുടങ്ങിയവർ പറയുന്നു.
കാരൂർ കിഴക്കത്തിൽ കവലയിൽ നിന്ന് ഏലായിലേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്തെ 50 മീറ്റർ ഭാഗമാണ് നവീകരിക്കാൻ തീരുമാനിച്ചത്. കുത്തനെ പാറക്കല്ലുകൾ അടുക്കിയ നിലയിലായിരുന്നു ഈ ഭാഗം. ഉയർത്തിയും ഓട കെട്ടിയും കോൺക്രീറ്റ് ചെയ്തും ഇവിടം നവീകരിക്കാനാണ് ലക്ഷ്യമിട്ടത്.ഇതിെൻറ ഭാഗമായി പഴയ റോഡ് പൂർണമായും പൊളിച്ച് നീക്കുകയും ഓട നിർമിക്കുകയും ചെയ്തു. റോഡിെൻറ കോൺക്രീറ്റ് ജോലികൾ തുടങ്ങേണ്ട ഘട്ടം എത്തിയപ്പോൾ നിർമാണ ജോലികൾ ഉപേക്ഷിച്ച് കരാറുകാരും ഉദ്യോഗസ്ഥരും മടങ്ങുകയായിരുന്നു. സ്ഥലവാസികൾ നിരന്തരം നൽകിയ പരാതികളെല്ലാം പഞ്ചായത്ത് അവഗണിക്കുകയാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.