Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅധികൃതരുടെ ഉറപ്പിന്...

അധികൃതരുടെ ഉറപ്പിന് അവഗണന: റെയിൽവേ തർക്കഭൂമികളിൽ കുറ്റി സ്ഥാപിച്ചുതുടങ്ങി

text_fields
bookmark_border
അധികൃതരുടെ ഉറപ്പിന് അവഗണന:  റെയിൽവേ തർക്കഭൂമികളിൽ കുറ്റി സ്ഥാപിച്ചുതുടങ്ങി
cancel
camera_alt???????????????????? ?????????? ?????????????????? ?????????????? ?????????? ??????????? ??????????????

പുനലൂർ: മന്ത്രിയടക്കമുള്ളവരുടെ നിർദേശം അവഗണിച്ച് റെയിൽവേ അധികൃതർ തർക്കഭൂമ ിയിലെ അവകാശം സ്ഥാപിക്കാൻ കുറ്റി സ്ഥാപിക്കാൻ തുടങ്ങി. പുനലൂർ-ചെങ്കോട്ട പാതയിൽ ആര്യ ങ്കാവ്, തെന്മല പഞ്ചായത്തുകളിലാണ് റെയിൽപാതയുടെ ഭൂമിയോട് ചേർന്ന് അവകാശതർക്കം നിലനിൽക്കുന്നത്. വളരെ വർഷങ്ങളായി ആളുകൾ കൈവശം വെച്ച് അനുഭവിച്ചുവരുന്ന ഈ ഭൂമി റെയിൽവേയുടെ ആെണന്ന് അവകാശം ഉന്നയിച്ച് ഒഴിപ്പിക്കാൻ മാസങ്ങൾക്ക് മുമ്പ് നടപടി തുടങ്ങി. എന്നാൽ ഭൂമി റെയിൽവേയുടെ അല്ലെന്ന ആക്ഷ‍േപം ഉയർന്നതോടെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. വനഭൂമിയുമായി ചേർന്നുവരുന്നതിനാൽ ഇത് സംബന്ധിച്ച് സംയുക്ത പരിശോധനക്ക് ശേഷമേ ഒഴിപ്പിക്കൽ നടപടി തുടങ്ങാൻ പാടുള്ളൂവെന്ന് വനംമന്ത്രി കെ. രാജു കലക്ടറേറ്റിൽ നടത്തിയ ബന്ധപ്പെട്ടവരുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് റെയിൽവേ അധികൃതരെ കൂടി ഉൾകൊള്ളിച്ച് സംയുക്ത സർവേ നടത്താൻ നടപടി നടന്നുവരുകയാണ്. കൂടാതെ നാട്ടുകാർ രൂപവത്കരിച്ച സമരസമിതി ഇത് സംബന്ധിച്ച് ചെന്നൈ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ച് വ്യാഴാഴ്ച രാവിലെ റെയിൽവേ അധികൃതർ കഴുതുരുട്ടിയിലെത്തി പലയിടത്തും സതേൺ റെയിൽവേ എന്ന് രേഖപ്പെടുത്തിയ ഉരുക്ക് കുറ്റി സ്ഥാപിക്കാൻ തുടങ്ങി. പട്ടയഭൂമിയിലടക്കം ഉടമകളുടെ എതിർപ്പ് അവഗണിച്ച് കുറ്റി സ്ഥാപിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രതീപിെൻറ നേതൃത്വത്തിൽ ഇത് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നേരേത്ത ഉണ്ടായിരുന്ന അതിർത്തികുറ്റി എടുത്തുമാറ്റിയത് പുനഃസ്ഥാപിക്കുന്ന നടപടിയാണ് നടന്നുവരുന്നതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. പലയിടത്തും എതിർപ്പ് ഉയർന്നതോടെ ഇനി പൊലീസ് സംരക്ഷണയിൽ കുറ്റി സ്ഥാപിക്കാനാണ് നീക്കം. അതേസമയം, ഭൂമി ഒഴിപ്പിക്കുന്ന കാര്യത്തിൽ മന്ത്രിയടക്കമുള്ളവർ കാര്യക്ഷമമായി ഇടപെടാത്തതിനാലാണ് റെയിൽവേ നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story