ലൈംഗികാതിക്രമ ശ്രമവും സ്വർണാഭരണ കവര്‍ച്ചയും; രണ്ടുപേര്‍ അറസ്റ്റിൽ
text_fieldsവെഞ്ഞാറമൂട്: വീട്ടമ്മക്കുനേരെ ലൈംഗികാതിക്രമത്തിന് മുതിരുകയും ഒന്നരപ്പവന്‍ തൂക്കമുള്ള മാല തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അഞ്ചല്‍ വടമണ്‍ അഗസ്ത്യക്കോട് നാല് സെൻറ് കോളനിയല്‍ ഷിജു വിലാസത്തില്‍ രാജന്‍ (46), സമീപവാസിയായ ഐഷാ ഭവനില്‍ നിസാം (42) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലനാട് ഉടയന്‍പാറ കോളനിയില്‍ താമസക്കാരിയായ വീട്ടമ്മക്കുനേരെയാണ് ആക്രമശ്രമമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 2.30ഒാടെ നെല്ലനാട് കുറ്ററ കാറ്റാടിക്കടവ് റോഡിലായിരുന്നും സംഭവം. നടന്നുപോവുകയായിരുന്ന വീട്ടമ്മയെ ചവിട്ടി നിലത്തിട്ടശേഷം ഇരുവരും ചേര്‍ന്ന് ലൈംഗികാതിക്രമത്തിന് മുതിരുകയും മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു.
വീട്ടമ്മയുടെ നിലവിളികേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതിനൽകി. സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ചലിലെത്തി നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടി. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വെഞ്ഞാറമൂട് ഇന്‍സ്‌പെക്ടര്‍ ബി. ജയന്‍, സബ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍, സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ ഷാജു, സിവിൽ പൊലീസ് ഓഫിസര്‍മാരായ മഹേഷ്, അഭിനേഷ്, റാഫി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.