കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിന് 240 കോടി
text_fieldsകൊട്ടിയം: കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനായി സർക്കാർ 240 കോടി രൂപ െചലവിടുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷെൻറ സുവർണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നവീകരിച്ച കൊട്ടിയത്തെ ഒന്നാം നമ്പർ ഫാക്ടറി സമുച്ചയത്തിെൻറ ഉദ്ഘാടനവും ആയിരം പുതിയ തൊഴിലാളികൾക്കുള്ള നിയമന ഉത്തരവും നൽകി സംസാരിക്കുകയായിരുന്നു അവർ. തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമാണത്തിനായി വർഷം 1600 മെട്രിക് ടൺ കശുവണ്ടി കയറ്റിയയക്കാൻ ധാരണയായി.
മാനേജ്മെൻറും തൊഴിലാളികളും കൂട്ടായി പ്രവർത്തിച്ചാൽ കശുവണ്ടി വികസന കോർപറേഷനെ ലാഭത്തിലാക്കാൻ കഴിയും. തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാനേജ്മെൻറ് ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ ജയമോഹൻ അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ്, ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ, മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മണൻ, ബാബു, സജി ഡി. ആനന്ദ്, ആർ. സഹദേവൻ, രാജേഷ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.