Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുട്ടിക്കളി...

കുട്ടിക്കളി കാര്യമായി... ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

text_fields
bookmark_border
കുട്ടിക്കളി കാര്യമായി... ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു
cancel
camera_alt???????????????? ?????????????? ????????? ??????????????? ???????? ???????

പത്തനാപുരം: നിർത്തിയിട്ടിരുന്ന ജീപ്പിൽ കയറിയിരുന്ന് കുട്ടികൾ കളിക്കുന്നതിനിട െ മുന്നോട്ടുപോയ വാഹനം തോട്ടിലേക്ക് മറിഞ്ഞു. കടയ്ക്കാമണിൽ ഞായറാഴ്ചയായിരുന്നു സംഭവം. ജീപ്പുടമയായ പുനലൂർ സ്വദേശി സുഹൃത്തിെൻറ വീട്ടിലെത്തിയതാണ്. റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ജീപ്പിൽ കയറി ഗിയർ മാറ്റി. തുടര്‍ന്ന് വാഹനം ഉരുണ്ട് നീങ്ങിയപ്പോൾ കുട്ടികൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

തോട്ടിൽ നല്ല ആഴമുള്ള മൊട്ടക്കുഴി ഭാഗത്താണ് ജീപ്പ് പതിച്ചത്. ക്രെയിൻ ഉപയോഗിച്ച് ജീപ്പ് കരക്കെടുത്തു. ഇതേസ്ഥലത്ത് ഒന്നരവർഷം മുമ്പ് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറിയ കുട്ടി ഗിയർ മാറ്റിയതിനെ തുടർന്ന് തോട്ടിൽ പതിച്ച സംഭവവും നടന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story