Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃത ചീന, കുറ്റി...

അനധികൃത ചീന, കുറ്റി വലകൾ നീക്കാൻ ഉത്തരവ്

text_fields
bookmark_border
അനധികൃത ചീന, കുറ്റി വലകൾ നീക്കാൻ ഉത്തരവ്
cancel

കൊല്ലം: ജില്ലയിലെ കായൽ തീരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ചീന, കുറ്റി വലകൾ ഉടൻ പൊളിച്ചുമാറ്റണമെന്ന് ഫിഷറീസ് വകുപ്പിെൻറ ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്നാണ് ജില്ല ഫിഷറീസ് ഇൻസ്പെക്ടറുടെ ഉത്തരവിൽ പറയുന്നത്. ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ ജില്ലയിലെ നൂറിലധികം ചീന, കുറ്റി വലകൾ പൊളിച്ചുമാറ്റേണ്ടിവരും. അഷ്ടമുടി കായൽ തീരത്തെ അനധികൃത മത്സ്യബന്ധനത്തെ ലക്ഷ്യംവെച്ചാണ് അധികൃതരുടെ നീക്കം. അഷ്ടമുടി കായലിെൻറ തീരത്താണ് ജില്ലയിൽ കൂടുതലായി ചീന വലകൾ സ്ഥാപിച്ചിട്ടുള്ളത്. ഉൾനാടൻ ജലാശയങ്ങളിൽ അനധികൃതവും അപകടകരവുമായ രീതിയിൽ വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതികൾ ശിക്ഷാർഹമാണെന്നുള്ള 2010ലെ കേരള ഉൾനാടൻ ഫിഷറീസ് -അക്വാകൾചർ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

1983ന് ശേഷം ചീന, കുറ്റി വലകൾക്ക് പുതുതായി അനുമതി നൽേകണ്ടെന്ന സർക്കാർ തീരുമാനം അനുസരിച്ച് ഫിഷറീസ് അധികൃതർ പുതിയ ലൈസൻസ് നൽകുന്നില്ല. 1983ന് മുമ്പുള്ള ലൈസൻസുകൾ പതുക്കിനൽകുകയാണ് നിലവിൽ ചെയ്തുവരുന്നത്. ഇതനുസരിച്ച് 1983ന് ശേഷം പുതുതായി നിർമിച്ചിട്ടുള്ളതെല്ലാം അനധികൃതമാണ്. എന്നാൽ ചീന, കുറ്റി വലകൾക്ക് ലൈസൻസ് എടുക്കണമെന്ന് തങ്ങളോട് ആരും പറഞ്ഞിട്ടില്ലെന്ന് ഉടമകൾ പറയുന്നു. വർഷങ്ങളായി തുടർന്നുവരുന്ന ജോലിയാണ് ചെയ്യുന്നതെന്നും മുന്നറിയിപ്പില്ലാതെയാണ് ഫിഷറീസ് അധികൃതരുടെ നീക്കമെന്നും ഉടമകൾ ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ ഉത്തരവനുസരിച്ച് വലകൾ പൊളിച്ചുമാറ്റേണ്ടി വന്നാൽ ലോണെടുത്തും മറ്റും ഇവ സ്ഥാപിച്ചിട്ടുള്ളവർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. എന്നാൽ, നടപടിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. ഫിഷറീസ് അനുമതിയില്ലാതെ നിയമം ലംഘിച്ച് നിർമിച്ചിട്ടുള്ള ചീന, കുറ്റി വലകൾ ഉടൻ നീക്കംചെയ്യാത്ത പക്ഷം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story