Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലയിലെ...

ജില്ലയിലെ ഭൂരിഭാഗം ക്വാറികളിലും നിയമവിരുദ്ധപ്രവർത്തനങ്ങൾ വ്യാപകം

text_fields
bookmark_border
ജില്ലയിലെ ഭൂരിഭാഗം ക്വാറികളിലും നിയമവിരുദ്ധപ്രവർത്തനങ്ങൾ വ്യാപകം
cancel
camera_alt???????????????? ???????????????????????? ????????????? ???? ???????

കൊല്ലം: പാരിസ്ഥിതിക അനുമതിയില്ലാത്തതിനാൽ ജില്ലയിലെ ഭൂരിഭാഗം ക്വാറികളും പൂട്ടി യെങ്കിലും അവശേഷിക്കുന്നവയിൽ നിയമവിരുദ്ധപ്രവർത്തനം വ്യാപകം. ക്വാറികളുടെ പ്രവർ ത്തനം മുതലാളിമാർക്കും അവരുടെ ദല്ലാൾമാർക്കും തോന്നുന്നതുപോലെയാണെന്ന് പരാതി ഉ യരാൻ തുടങ്ങിയിട്ട് നാളേറെയായി. ക്വാറികളിലും മൈനിങ് ആൻഡ് ജിയോളജി ഓഫിസുകളിലും വിജിലന്‍സ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. ഭൂരിഭാഗം ക്വാറികളിലും പാസ് നൽകുന്നതിൽ ക്രമക്കേട് കാട്ടിയാണ് സർക്കാറിനെ പറ്റിക്കുന്നത്. കൊട്ടാരക്കര വാളകത്തും കടയ്‌ക്കോട് ചൂഴത്തിലുള്ള തേക്കുമുകളിലും ക്വാറികളിൽ കുറഞ്ഞ ലോഡുകൾക്കാണ് പാസ് നൽകിയിട്ടുള്ളത്. എന്നാൽ ഔട്ട്പാസ്ബുക്കില്‍ പാസ് നൽകിയിട്ടുള്ളതിൽ കൂടുതൽ ലോഡുകൾ പോയതായി കെണ്ടത്തിയിരുന്നു. ഇത്തരത്തിലുള്ള വ്യാപക ക്രമക്കേടുകളാണ് ക്വാറികളിൽ നടക്കുന്നത്.

വല്ലപ്പോഴും മാത്രമാണ് പരിശോധന നടക്കുന്നത്. പരിശോധന മുൻകൂട്ടി അറിയാൻ ക്വാറി മുതലാളിമാർക്ക് സംവിധാനമുണ്ട്. പല ക്വാറികളിലും ബ്ലാസ്റ്റര്‍ ലൈസന്‍സുള്ള തൊഴിലാളികളില്ലാതെയാണ് പാറ പൊട്ടിക്കല്‍. എക്‌സ്‌പ്ലോസീവ് രജിസ്റ്ററില്‍ എന്‍ട്രികള്‍ രേഖപ്പെടുത്താതെയും മൈനിങ് ഏരിയ വേലികെട്ടിത്തിരിക്കാതെയും പ്രവർത്തിക്കുന്ന ക്വാറികളും നിരവധിയാണ്. പരിസ്ഥിതിദുര്‍ബലപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുമുണ്ട് ജില്ലയിൽ. ബന്ധപ്പെട്ട ഒാഫിസുകളിൽ പാരിസ്ഥിതികാനുമതി നല്‍കുന്നതില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ആക്ഷേപമുണ്ട്. നേരേത്ത നിയന്ത്രിത അളവിൽ കൂടുതൽ പാറ ഖനനം ചെയ്തതിന് പിഴ ചുമത്തുകയും അത് അടക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത പലർക്കും പുതിയ ക്വാറിക്ക് അനുമതി നൽകിയിട്ടുണ്ട്. ഭൂരിഭാഗം ക്വാറികളിലും പൊട്ടിക്കുന്ന പാറയുടെ അളവ് കുറച്ചാണ് കാണിക്കുന്നത്. പല ക്വാറി ഉടമകളും റവന്യൂ അധികാരികള്‍ അനുമതി നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുമില്ല. അതേസമയം പ്രവർത്തനം നിരോധിച്ച ചില ക്വാറികളിൽ ഖനനം നടക്കുന്നതായും ആക്ഷേപമുണ്ട്.

ക്വാറികളും ഉടമകൾ ഏക്കറുകണക്കിന് ഭൂമി സ്വന്തം സാമ്രാജ്യംപോലെ കൈയടക്കിവെച്ചിരിക്കുന്നതിനാൽ ഇവിടെ എന്ത് നടന്നാലും പുറംലോകം അറിയാറില്ല. പുറമേ നിന്നുള്ളവർ ഇതിൽ പ്രവേശിക്കുന്നത് തടയാൻ തടിമിടുക്കുള്ള കാവൽക്കാരെയും നിയോഗിച്ചിട്ടുണ്ട്. അനധികൃത ഖനനം പിടികൂടാൻ ശക്തമായ പരിേശാധന നടക്കുന്നതായാണ് പൊലീസും റവന്യൂഅധികൃതരും പറയുന്നത്. പാറപ്പൊടിയിൽ ചെറിയ അളവിൽ മണ്ണ് ചേർക്കുന്നതായും വിവിധ ക്രഷർ യൂനിറ്റുകൾക്കെതിരെ പരാതിയുണ്ട്. പലയിടത്തും വിവിധ കാരണങ്ങൾ നിരത്തി പാറ ഉൽപന്നങ്ങളുടെ വില ഇരട്ടിയിലധികം വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് പാറമാഫിയ. അനധികൃത പാറപൊട്ടിക്കലിനെതിരെയും ക്രഷർ ക്വാറി ഉടമകളുടെ പകൽകൊള്ളക്കെതിരെയും നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story