ചിട്ടി തട്ടിപ്പ്: 1500 ഓളം പേരെ കബളിപ്പിച്ചയാൾ പിടിയിൽ
text_fieldsകൊട്ടാരക്കര: ചിട്ടിക്കമ്പനി നടത്തി 1500 ഓളം ഇടപാടുകാരെ കബളിപ്പിച്ചയാളെ കൊട്ടാരക്ക ര പൊലീസ് പിടികൂടി. ബാലരാമപുരം അന്തിയൂർ കടച്ചകുഴി എസ്.കെ നിവാസിൽ സജികുമാർ (42) ആണ് അറസ്റ്റിലായത്. വ്യാജ ചിട്ടിക്കമ്പനി നടത്തി ഇടപാടുകാർക്ക് വൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് കേന്ദ്രീകരിച്ച് എസ്.കെ ചാരിറ്റബിൾ ട്രസ്റ്റ് (ചിഞ്ചു ചാരിറ്റബിൾ എൻറർപ്രൈസസ്) എന്ന സ്ഥാപനം വഴി സാധാരണക്കാരെ ചിറ്റാളന്മാരായി ചേർത്ത് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു. 1500ഓളം ഇടപാടുകാരിൽനിന്നായി വൻ തുക പിരിച്ചശേഷം ഇയാൾ മുങ്ങുകയായിരുന്നു.
ഇടപാടുകാർക്ക് കാർ, ടൂ വീലർ തുടങ്ങിയ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് എല്ലാ ചിറ്റാളന്മാരെയും വിളിച്ചുവരുത്തി വിരുന്ന് നടത്തുകയും തെരഞ്ഞെടുപ്പിനുശേഷം എല്ലാവരുടെയും പണം തിരികെ നൽകാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തശേഷമാണ് ഇയാൾ മുങ്ങിയത്. തുടർന്ന്, നൂറുകണക്കിന് ഇടപാടുകാർ പരാതിയുമായെത്തി. തമിഴ്നാട് ഉൾപ്പെടെ സ്ഥലങ്ങളിൽ ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ ഇയാൾ തിരുവനന്തപുരം വിഴിഞ്ഞം തീരമേഖലയിലുണ്ടെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. നാസറുദ്ദീെൻറ നിർദേശപ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ബിനു, എസ്.ഐ സാബുജി, എസ്.സി.പി.ഒ അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.