പരാതികളും ആശങ്കകളും ഒഴിയാതെ മൂന്നാം തവണയും ദേശീയപാത സ്ഥലമെടുപ്പ്
text_fieldsകൊട്ടിയം: ദേശീയപാത സ്ഥലമെടുപ്പ് കേരളത്തിലെ കത്തുന്ന വിഷയങ്ങളിലൊന്നാണ്. അത്ത രമൊരു പദ്ധതി ആരംഭിച്ചതുമുതൽ തുടങ്ങിയ പരാതികളും പരിദേവനങ്ങളും ഒാരോദിവസ വും കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് മാത്രമല്ല, ഒന്നും പരിഹരിക്കപ്പെടുന്നുമില്ല. അതുകൊണ്ട് തന്നെ ഭൂവുടമകളുടെ ആശങ്കകളും വർധിക്കുകയാണ്. ഓച്ചിറ മുതൽ കടമ്പാട്ടു കോണം വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഏറ്റവുംകൂടുതൽ പരാതികൾ ഉയർന്നത് മേ വറം മുതൽ ഇത്തിക്കര വരെയുള്ള ഭാഗത്താണ്. 44 വർഷം മുമ്പ് മുപ്പതര മീറ്ററിൽ റോഡ് നിർമിക്ക ുന്നതിന് ഏറ്റെടുത്ത സ്ഥലം നിലവിലെ റോഡിെൻറ ഇരുവശത്തുമായി വെറുതെകിടക്കുമ്പോഴാണ ് വീണ്ടും ആറുവരിപ്പാത എന്ന പേരിൽ സ്ഥലമേെറ്റടുക്കുന്നത്. ഇത് മൂന്നാം തവണയാണ് ആറുവ രിപ്പാതക്കായി സ്ഥലം ഏറ്റെടുപ്പും കല്ലിടലും നടക്കുന്നത്. മുമ്പ് രണ്ടുതവണ ഇട്ട കല്ലുക ൾ അനാഥമായി കിടക്കുകയാണ്. നിലവിൽ തയാറാക്കിയിട്ടുള്ള അലൈൻമെൻറ് പ്രകാരം സ്ഥലമേെറ്റടുത്താൽ നൂറുകണക്കിന് കുടുംബങ്ങളും ചെറുകിട കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരും കുടിയൊഴിപ്പിക്കപ്പെടും.
പരാതികളിൽ ഏറെയും അലൈൻമെൻറിനെതിരെ
ദേശീയപാത വികസിപ്പിക്കുന്നതിന് ആരും എതിരല്ലെങ്കിലും സ്ഥലം ഏറ്റെടുക്കാൻ തയാറാക്കിയ അലൈൻമെൻറിനെതിരെയാണ് പരാതികളിൽ ഭൂരിഭാഗവും. ചിലയിടങ്ങളിൽ ഒരു വശത്തുനിന്നുമാത്രം സ്ഥലം എടുക്കുകയും മറുവശം പൂർണമായും ഒഴിവാക്കുന്ന സ്ഥിതിയുണ്ട്. ഉമയനല്ലൂർ വാഴപ്പള്ളി ഭാഗത്തുനിന്നാണ് ഇത്തരത്തിൽ പരാതി. ഇവിടെ റോഡിെൻറ തെക്കുവശത്ത് നിലവിലെ റോഡിനുള്ളിലാണ് കല്ലിട്ടിരിക്കുന്നത്. തെക്കുവശത്ത് കടമ്പാട്ടുമുക്കുവരെ തെക്കുവശത്ത് വലുതായി സ്ഥലം ഏറ്റെടുക്കുന്നില്ല. ഇപ്പോൾ തയാറാക്കിയിട്ടുള്ള അലൈൻമെൻറ് പ്രകാരം സ്ഥലം ഏറ്റെടുത്താൽ വാഴപ്പള്ളി ഭാഗത്ത് കൊടുംവളവ് ഉണ്ടാകാൻ സാധ്യതയേറെയാണെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിലെ അലൈൻമെൻറ് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് കല്ലിട്ട് ഇത്തിക്കര എത്തിയപ്പോൾ റോഡ് പോകുന്നത് പരവൂർ ഭാഗത്തേക്കായിരുന്നു.
അപാകത കണ്ടിട്ടും പുതുക്കിയില്ല
പരാതി ഉയർന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ കല്ലിട്ടതിലെ അപാകത കണ്ടെത്തിയതിനെ തുടർന്ന് 675 കല്ലുകൾ മാറ്റി സ്ഥാപിച്ചെങ്കിലും മറ്റ് നടപടികൾ ഒന്നുമുണ്ടായില്ല.
മുപ്പതര മീറ്ററിൽ ആറുവരിപ്പാത പണിയാം
44 വർഷം മുമ്പ് ഏറ്റെടുത്തിട്ടിരിക്കുന്ന മുപ്പതര മീറ്ററിൽ നാലുവരിപ്പാത പണിയാമെന്ന് ദീർഘകാലമായി സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തിവരുന്ന ഹൈവേ ആക്ഷൻ ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. കരമന മുതൽ കളിയിക്കവിള വരെയും ഗോവയിലും മുപ്പതര മീറ്ററിൽ നാലുവരിപ്പാതയും, രണ്ടുവരി സർവിസ് റോഡുകളും ഡിവൈഡറുകളും ഫുട്പാത്തുകളും നിർമിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ ഇവിടെയും റോഡ് നിർമിച്ചാൽ സർക്കാറിന് കോടികൾ ലാഭിക്കാനും കുടിയൊഴിപ്പിക്കൽ ഇല്ലാതാക്കാനും കഴിയും. പാരിസ്ഥിതിക പഠനമോ സാധ്യതപഠനമോ നടത്താതെയാണ് ബി.ഒ.ടി ടോൾ കുത്തകകളെ സഹായിക്കുന്നതിന് സർക്കാർ പാവങ്ങളുടെ ഭൂമി പിടിച്ചുപറിക്കുന്നതെന്ന ആക്ഷേപമാണ് അവർ ഉന്നയിക്കുന്നത്.
അക്ഷരമുത്തശ്ശി ഓർമയാകും
ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉമയനല്ലൂർ വാഴപ്പള്ളിയിലെ അക്ഷരമുത്തശ്ശി ഓർമയാകും. നൂറുവർഷത്തിലധികം പഴക്കമുള്ള സ്കൂൾ തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.
ജങ്ഷനുകൾ പലതും ഇല്ലാതാകും
പുതിയ അലൈൻമെൻറ് പ്രകാരം റോഡിന് സ്ഥലം ഏറ്റെടുക്കുമ്പോൾ ദേശീയപാതയിൽ നിലവിലുള്ള പല ജങ്ഷനുകളും ഇല്ലാതാകും.
കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയവയാണ് ഇല്ലാതാവുന്നത്.
നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം
സ്ഥലംനൽകുന്നവർക്ക് ആവശ്യമായ നഷ്ടപരിഹാരവും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്കും തൊഴിലാളികൾക്കും പുനരധിവാസവും ഉറപ്പാക്കണമെന്ന ആവശ്യവുമാണ് ഇതുസംബന്ധിച്ച പരാതികളിൽ ഏറെയും. നഷ്ടപരിഹാരതുകയോ, വസ്തുവിെൻറ വിലയോ നിശ്ചയിക്കാതെ ഭൂമി ഏറ്റെടുക്കുന്നത് ശരിയല്ലെന്ന ആവശ്യവുമായി ഏതാനും പേർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.