കശുവണ്ടി വ്യവസായിയുടെ 55 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsകൊട്ടാരക്കര: തോട്ടണ്ടി ഇറക്കി നൽകാമെന്ന് പറഞ്ഞ് കശുവണ്ടി വ്യവസായിയിൽനിന്ന് 55 ലക് ഷം രൂപ തട്ടിയ കേസിൽ രണ്ടുപേരെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാംപ്രതി പത്തനംതിട്ട കല്ലുപാറ കടമാകുളം പണ്ടകശ്ശാലയിൽ സാം വി. ശാമുവലിെൻറ ഭാര്യയും നാലാം പ്രതിയുമായ മേഴ്സി (56), മൂന്നാം പ്രതി തൊടിയൂർ വഞ്ചി വടക്ക് മുണ്ടപ്പള്ളി കിഴക്കേത്ത് വീട്ടിൽ നിസാറുദീൻ (46) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി കുന്നത്തൂർ നെടിയവിള മാനാമ്പുഴ ചന്ദ്രവിലാസത്തിൽ ചന്ദ്രബാബു, രണ്ടാം പ്രതി സാം വി. ശാമുവൽ എന്നിവരെ കണ്ടെത്താനായിട്ടില്ല.
പുത്തൂർ ശ്രീ ദുർഗാ കാഷ്യൂ ഫാക്ടറി ഉടമ പ്രദീപ്കുമാറാണ് കബളിപ്പിക്കപ്പെട്ടത്. പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിെൻറ തലേന്നാണ് ഇവർ പണവുമായി മുങ്ങിയത്. വൈകീട്ടോടെ ഇവരുമായി കാഷ്യൂ ഫാക്ടറി ഉടമ പ്രദീപ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാലാണ് സംശയം തോന്നിയത്. തുടർന്ന് പുത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.പി ജെ. സൈമൺ, ഡിവൈ.എസ്.പി വി.എസ്. ദിനരാജ് , സി.ഐ ടി. വിജയകുമാർ, എസ്.ഐ വി.എസ്. സുധീഷ് കുമാർ, എച്ച്.എസ്.ഐ വാസുദേവൻ, എസ്.സി.പി.ഒ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.