Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജ്വല്ലറിയിലെ...

ജ്വല്ലറിയിലെ സ്വർണാപഹരണം; ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
ജ്വല്ലറിയിലെ സ്വർണാപഹരണം;  ഒരാൾ കൂടി പിടിയിൽ
cancel

കൊല്ലം: ജ്വല്ലറി ഗ്രൂപ്പിെൻറ നഗരത്തിലെ ശാഖയിൽനിന്ന് ആറേകാൽ കിലോ സ്വർണം അപഹരിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പള്ളിത്തോട്ടം ജോനകപ്പുറം ചന്ദനഴികം പുരയിടത്തിൽ മുജീബാണ ് (46) അറസ്റ്റിലായത്. നഗരത്തിലെ ഇടത്തരം ജ്വല്ലറിയിലെ ജീവനക്കാരനാണ് മുജീബ്. കേസി ൽ പൊലീസ് കസ്റ്റഡിയിലുള്ള മറ്റൊരു ജ്വല്ലറി ജീവനക്കാരൻ മരുത്തടി സ്വദേശി പ്രേംനാഥിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കേസിൽ അറസ്റ്റിലായ യുവതി ലിമ സ്വർണം കൈമാറിയത് പ്രേംനാഥിനായിരുന്നു. ഇതിൽ 300 പവൻ സ്വർണം മുജീബിന് കൈമാറിയെന്നാണ് മൊഴി. ഇയാൾ ജോലി ചെയ്ത ജ്വല്ലറി ഉടമ ഒളിവിലാണ്. രണ്ടര കിലോ സ്വർണം വാങ്ങിയെന്ന് കരുതുന്ന മഹാരാഷ്ട്ര സ്വദേശിയും ഒളിവിലാണ്. പ്രേംനാഥും ലിമയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മൂന്ന് ഇടത്തരം ജ്വല്ലറികളിൽ നിന്നായി 76 പവൻ സ്വർണം പൊലീസ് വീണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ചു.

ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന മുൻ സെയിൽസ് മാേനജർ കണ്ണൂർ സ്വദേശി ജോർജ് തോമസിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ തിരികെ കോടതിയിൽ ഹാജരാക്കി സബ് ജയിലിലേക്ക് മാറ്റി.മുജീബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ലിമയെ തിങ്കളാഴ്ചയും പ്രേംനാഥിനെ ചൊവ്വാഴ്ചയും കോടതിയിൽ ഹാജരാക്കും. സ്വർണം കവർന്നുനൽകിയ ജോർജ് തോമസിനെയും വിൽക്കാൻ കൂട്ടുനിന്ന പ്രേംനാഥിനെയും ലിമ ആസൂത്രിതമായി കബളിപ്പിെച്ചന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പണയം വെക്കാനാണെന്ന് വിശ്വസിപ്പിച്ചാണ് ജോർജ് തോമസിനെ ഉപയോഗിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം കടത്തിയത്. പണം ഉപയോഗിച്ച് പുന്തലത്താഴത്ത് ബാർ വാങ്ങുമെന്നും 30 ശതമാനം ഓഹരി നൽകാമെന്നും വിശ്വസിപ്പിച്ചു. പണയത്തിലിരിക്കുന്ന സ്വർണം തിരികെ എടുത്ത് നൽകാമെന്നും ഉറപ്പുനൽകി. നഗരത്തിലെ വിവിധ ഷോപ്പിങ് കോംപ്ലക്‌സുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുവെന്ന് വിശ്വസിപ്പിച്ചാണ് പ്രേംനാഥിനെ ഒപ്പം കൂട്ടിയതെന്നും
അന്വേഷണസംഘം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story