കൊടും ചൂടിൽ കുടിനീർ തേടി കരുനാഗപ്പള്ളി
text_fieldsകരുനാഗപ്പള്ളി: കൊടും ചൂടിൽ കരുനാഗപ്പള്ളി പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റിവരണ്ട തിനാൽ കുടിനീർ ക്ഷാമം രൂക്ഷം. പൈപ്പുജലത്തെ ആശ്രയിച്ചവരാണ് കൂടുതൽ ക്ലേശമനുഭവിക്കുന്നത്. കുലശേഖരപുരം പഞ്ചായത്തിലെ പുത്തൻതെരുവ് സ്റ്റേഡിയം ഗ്രൗണ്ടിൽ രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച് പ്രവർത്തിച്ചുവന്ന കുഴൽകിണർ രണ്ട് വർഷത്തോളമായി അറ്റകുറ്റപ്പണിയുടെ പേരിൽ പമ്പിങ് നിലച്ചിരിക്കുകയാണ്. കുലശേഖരപുരം പഞ്ചായത്തിലെ കിഴക്കൻ പ്രദേശവും ദേശീയപാതയുടെ ഇരുവശത്തെ പ്രദേശങ്ങളായ പുന്നക്കുളം, കടത്തൂർ, നീലികുളം, കുറങ്ങപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും പൈപ്പുവഴിയുള്ള വെള്ളം ലഭിച്ചിരുന്നത് സ്റ്റേഡിയം ഗ്രൗണ്ടിലെ കുഴൽകിണർ വഴിയാണ്.
ഇത് മണ്ണുകയറി അടഞ്ഞത് കാരണമാണ് നാളുകൾക്ക് മുമ്പ് പ്രവർത്തനം നിർത്തിവെച്ചതെന്നാണ് പറയുന്നത്. കരുനാഗപ്പള്ളി നഗരസഭ പരിധിയിലെ മൂത്തേത്തുകടവ്, കരുനാഗപ്പള്ളി മാർക്കറ്റ് ഭാഗത്തെ കുഴൽ കിണറുകളും തകരാറിലാണ്. ഇവിടെനിന്ന് വെള്ളം പമ്പു ചെയ്താൽ ചളിവെള്ളമാണ് ലഭിക്കുന്നത്. ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ കുടിനീരിനായി ക്ലേശമനുഭവിക്കുകയാണ്. ഇതിന് പരിഹാരമായി ഇവിടങ്ങളിൽ പുതിയ കുഴൽ കിണറുകൾ നിർമിച്ചോ തകരാറിലായവ അറ്റകുറ്റപ്പണി നടത്തിേയാ പ്രദേശത്തെ ജലവിതരണം സുഗമമാക്കണമെന്നും തൽക്കാലം ടാങ്കുകൾ വഴി വെള്ളം എത്തിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.