Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതമിഴ്നാട്ടിൽനിന്നുള്ള...

തമിഴ്നാട്ടിൽനിന്നുള്ള വിഷ പച്ചക്കറിക്കെതിരെ വ്യാപാരികൾ

text_fields
bookmark_border
തമിഴ്നാട്ടിൽനിന്നുള്ള വിഷ പച്ചക്കറിക്കെതിരെ വ്യാപാരികൾ
cancel

പുനലൂർ: മാരകമായ വിഷം കലർത്തി തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽനിന്ന് എത്തിക്കുന്ന പച് ചക്കറിയുടെ വിൽപന തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്. തിരുനെൽവേലി, മധ ുര ജില്ലകളിൽനിന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചന്തകളിലേക്കു ം കടകളിലേക്കുമാണ് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പച്ചക്കറികൾ എത്തിക്കുന്നത്. കൂടുതൽ വിളവിനും ആദായത്തിനുമായി മാരകമായ കീടനാശിനികളാണ് ഇവയിൽ പ്രയോഗിക്കുന്നത്.
പ്രത്യേക ലോബിയാണ് ഇവിടെ കൃഷിക്കാരെയടക്കം നിയന്ത്രിക്കുന്നത്. എന്നാൽ, കേരളത്തിലെ മറ്റ് ജില്ലകളിൽ ഊട്ടി, പൊള്ളാച്ചി, സേലം, കമ്പം, തേനി തുടങ്ങിയ ഭാഗങ്ങളിൽനിന്ന് എത്തിക്കുന്ന പച്ചക്കറിക്ക് വിഷമയം വളരെ കുറവും ഗുണമേന്മ ഉള്ളതുമാെണന്ന് കച്ചവടക്കാർ പറയുന്നു. മാരകമായ കീടനാശിനി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന പച്ചക്കറി ഇവിടെ വിറ്റഴിക്കാൻ ഇരുസംസ്ഥാനത്തും കണ്ണിയുള്ള ചിലർ രംഗത്തുണ്ട്.

വഴിയോരങ്ങളിലും വാഹനങ്ങളിലും താൽക്കാലിക സംവിധാനമെന്ന നിലയിലാണ് ഇവർ പ്രധാനമായും കച്ചവടം നടത്തുന്നത്. പല സ്ഥലത്തും വലിയനിലയിൽ കടകളിലൂടെയും വിലകുറച്ച് ഇത്തരം പച്ചക്കറി വിൽപന നടത്തുന്നുണ്ട്. ഓരോ പ്രദേശെത്തയും രാഷ്ട്രീയക്കാർക്കുള്ള പടി നൽകിയാണ് ഇവരുടെ കച്ചവടം. കുറഞ്ഞ വിലക്ക് പച്ചക്കറി ലഭിക്കുന്നതിനാൽ ഇതിലെ അപകടം ജനങ്ങൾക്ക് തിരിച്ചറിയുന്നില്ല. ഇത്തരം പച്ചക്കറി വിൽപന തടയണമെന്ന് ആവശ്യപ്പെട്ട് കേരള വെജിറ്റബിൾ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ അധികൃതർക്ക് തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. വിഷം കലർന്ന പച്ചക്കറി വിൽക്കുന്നത് ഭക്ഷ്യസുരക്ഷ അധികൃതരും കണ്ടിെല്ലന്ന് നടിക്കുകയാണ്. അധികൃതരുടെ ഉദാസീനത തുടർന്നാൽ വിഷപച്ചക്കറി സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ആര്യങ്കാവിലടക്കം തടയുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.പി.കെ. നവാസ്, ജനറൽ സെക്രട്ടറി ഹാഷിം അബ്ദുൽസലാം, ഭാരവാഹികളായ വൈ.എ.കെ. മാഹീൻ, എം.എസ്. ഷാൻ, എസ്.ഡി. സജി എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story