എണ്ണക്കച്ചവടത്തിെൻറ മറവിൽ മദ്യക്കടത്ത്; മൂന്നുപേർ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: രഹസ്യവിവരത്തെ തുടർന്ന് ഓച്ചിറ ക്ലാപ്പന ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 117 ലിറ്റർ വിദേശമദ്യവും കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. ക്ലാപ്പന വടക്ക് കാരൂൽവീട്ടിൽ സുരേഷ് (29 ), ക്ലാപ്പന തെക്ക് എം.സി ഭവനത്തിൽ മുകേഷ് (34), പുതുപ്പള്ളി പ്രയാർ വടക്ക് കളിയ്ക്കൽ വീട്ടിൽ ഷാനവാസ് (28) എന്നിവരെയാണ് കരുനാഗപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തത്. കായംകുളം, ഓച്ചിറ കേന്ദ്രീകരിച്ച് വ്യാജമദ്യ വിതരണക്കാർ സജീവമാകുെന്നന്ന രഹസ്യവിവരത്തെ തുടർന്ന് ഈ പ്രദേശങ്ങൾ എക്സൈസ് ഷാഡോ ടീമിെൻറ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്തെ ക്ഷേേത്രാത്സവങ്ങളോടനുബന്ധിച്ചുള്ള വിപണി ലക്ഷ്യമാക്കി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോണ്ടിച്ചേരി നിർമിത വിദേശമദ്യം കാറിൽ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നു സംഘം.
പുതുച്ചേരി, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രം വിൽപനക്കായി അനുവാദമുള്ള 212 കുപ്പി വിദേശമദ്യമാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ സുരേഷ് കൊലപാതകക്കേസിലെ പ്രതി കൂടിയാണ്. ലോറി ഡ്രൈവറായ ഇയാൾ പുതുച്ചേരി, മാഹി എന്നീ സ്ഥലങ്ങളിൽ സ്ഥിരമായി ഓട്ടം പോകാറുണ്ട്. മൂന്നാം പ്രതിയായ ഷാനവാസ് നടത്തുന്ന എണ്ണ വ്യാപാരത്തിെൻറ മറവിലായിരുന്നു മദ്യക്കടത്ത്. വാഹനപരിശോധനയിൽ മൂന്ന് കെയ്സ് മദ്യവുമായി പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് കാറിെൻറ ഉടമ കൂടിയായ ഷാനവാസിെൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന ബാക്കി മദ്യം കണ്ടെടുത്തത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സൂചനയുണ്ട്.
സർക്കിൾ ഇൻസ്പെക്ടർ സി.കെ. സജികുമാറിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ എസ്. മധുസൂദനൻ പിള്ള, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ. സനിൽകുമാർ, പ്രിവൻറിവ് ഓഫിസർ എ.എൽ. വിജിലാൽ, എക്സൈസ് ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർമാരായ ഷിഹാബ്, ദിലീപ്, ചന്ദ്രൻപിള്ള, വിപിൻ, എക്സൈസ് ഓഫിസർമാരായ എസ്. സന്തോഷ്, അനിൽകുമാർ, കിഷോർ, കെ. സുധീർ ബാബു, പി.എം. മൻസൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.