Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: മൂന്ന് ബോട്ട് പിടികൂടി

text_fields
bookmark_border
അനധികൃത മത്സ്യബന്ധനം: മൂന്ന് ബോട്ട് പിടികൂടി
cancel
camera_alt??????????? ???????????????? ????????????????? ????????????? ?????????????? ?????? ?????????????????????? ?????????????????

കൊല്ലം: ജില്ലയിലെ തീരപ്രദേശത്ത് ബോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സ്ഥലത്ത് മത് സ്യബന്ധനം നടത്തിയ മൂന്ന് ബോട്ട് മറൈൻ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലെടുത്തു. അഴീക്കൽ സ്വദേശി രഞ്ജിത്ത് കുമാറിെൻറ എസ്. ഗോവിന്ദ, ശക്തികുളങ്ങര സ്വദേശികളായ ജഗേഷിെൻറ കൈരളി രണ്ട്, സ്റ്റാലിൻ ഫ്രാൻസിസിെൻറ സീ ബേർഡ് ബോട്ടുകളാണ് പിടികൂടിയത്. കരയോട് ചേർന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നത് കാരണം വള്ളത്തിലെത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.

പരവൂർ മുതൽ മഞ്ചേശ്വരം വരെ കരയിൽനിന്ന് 11 ഫാദം വെള്ളം കഴിഞ്ഞ് മാത്രമേ യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്താവൂ എന്നാണ് നിയമം. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മറൈൻ എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ബോട്ടുകൾ ഓരോന്നിനും രണ്ടര ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. നീണ്ടകര അസി. ഡയറക്ടർ ഓഫ് ഫിഷറീസ് എസ്.ആർ. രമേശ് ശശിധരൻ, മറൈൻ എൻഫോഴ്സ്മെൻറ് ഇൻസ്പെക്ടർ എസ്.എസ്. ബൈജു, സബ് ഇൻസ്പെക്ടർ എ.എസ്. സുമേഷ്, എ.എസ്.ഐ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story