Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചൂട് കടുത്തു;...

ചൂട് കടുത്തു; കുണ്ടറയിൽ തീപിടിത്തം വ്യാപകം

text_fields
bookmark_border
ചൂട് കടുത്തു; കുണ്ടറയിൽ തീപിടിത്തം വ്യാപകം
cancel
camera_alt???????? ???????????????? ???????????????? ????????? ????? ??????????????? ????????????????????

വ്യാഴാഴ്ച നാല് സ്ഥലങ്ങളിൽ ഒരേ സമയം തീപിടിച്ചു •നീണ്ടകര ഹാർബറി ലും തീപിടുത്തം
കുണ്ടറ: ചൂട് കടുത്തതോടെ കുണ്ടറയിൽ കുറ്റിക്കാടുകളിലും റ ബർ തോട്ടങ്ങളിലും തീപിടിത്തം വ്യാപകമായി. വ്യാഴാഴ്ച നാല് സ്ഥലങ് ങളിൽ ഒരേ സമയത്ത് തീപിടിച്ചതോടെ അഗ്നിശമനസേനയും വലഞ്ഞു.

ഉച്ചക്ക്  2.50 
പടപ്പക്കര കരിക്കുഴി ഭാഗത്ത് തീ പിടിച്ചെന്ന ഫോൺ സന്ദേശത്തെ ത ുടർന്നാണ് കുണ്ടറയിലെ യൂനിറ്റ് അങ്ങോട്ടേക്ക് പോയത്. മൂന്ന് ഏക്കറോ ളം വരുന്ന കുറ്റിക്കാടുകൾക്കാണ് തീപിടിച്ചത്. വാഹനം ഇറങ്ങിച്ചെല്ലാ ൻ കഴിയാത്ത സ്ഥലമായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് തീ കെടുത്തിയത്.

ൈവകുന്നേരം 3.05
എഴുകോൺ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം തീപിടിച്ചെന്ന ഫോൺ സന്ദേശം എത്തിയതോടെ കൊട്ടാരക്കര യൂനിറ്റിൽനിന്ന് അഗ്നിശമനസേനയെത്തി തീ കെടുത്തി.

ൈവകുന്നേരം 3.10
കാഞ്ഞിരകോട് നീരൊഴുക്കിൽ ഭാഗത്ത് റബർ തോട്ടത്തിന് തീപിടിച്ചെന്ന് സന്ദേശം എത്തി. ഉടൻതന്നെ ശാസ്താംകോട്ട യൂനിറ്റിൽനിന്ന് അഗ്നിശമനസേനയെ വിളിക്കേണ്ടിവന്നു.
ശാസ്താംകോട്ട നിന്ന് അഗ്നിശമനസേന യൂനിറ്റ് കാഞ്ഞിരകോട് എത്തിയപ്പോഴേക്കും റബർ തോട്ടത്തിെൻറ നല്ലൊരു ഭാഗവും കത്തിക്കഴിഞ്ഞിരുന്നു.

ൈവകുന്നേരം 3.20
ആശുപത്രിമുക്ക് ഫെഡറൽ ബാങ്ക് കെട്ടിടത്തിന് സമീപം റെയിൽവേ െലയിനിനോട് ചേർന്ന് തീപിടിച്ചെന്ന ഫോൺ സന്ദേശം എത്തി.
ഉടൻതന്നെ കൊല്ലം ചാമക്കട യൂനിറ്റിൽനിന്ന് അഗ്നിശമനസേനയെ വിളിച്ചു. ഫെഡറൽ ബാങ്ക് ഉൾപ്പടെ നിരവധി സ്ഥാപനങ്ങളും ജനത്തിരക്കുമുള്ള സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. കൊല്ലത്തുനിന്ന് അഗ്നിശമനസേന എത്താൻ വൈകിയത് ചെറിയ തോതിൽ ആശങ്കയുണ്ടാക്കി. അപ്പോഴേക്കും കുണ്ടറയിൽ യൂനിറ്റെത്തി തീ അണക്കുകയായിരുന്നു.

ഉച്ചക്ക് 12
നീണ്ടകര ഹാർബറിൽ ഉണങ്ങിയ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
ചവറ, കൊല്ലം യൂനിറ്റുകളിൽനിന്ന് ഫയർഫോഴ്സ് സംഘം എത്തി ഒരു മണിക്കൂർ നടത്തിയ പരിശ്രമത്തിെൻറ ഭാഗമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്ന് തീ പടർന്നതാകാമെന്ന് സംശയിക്കുന്നതായി ചവറ ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story