തെന്മല പാൽ പരിശോധനകേന്ദ്രം ആര്യങ്കാവിലേക്ക് മാറ്റും
text_fieldsപുനലൂർ: തെന്മലയിൽ പ്രവർത്തിക്കുന്ന പാൽ പരിശോധന കേന്ദ്രം ആര്യങ്കാവ് വാണിജ്യനികു തി ചെക്പോസ്റ്റ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കും. ഇതിനായി വാണിജ്യനികുതി ചെക്പോസ്റ്റ് കെട്ടിടം ക്ഷീരവികസന വകുപ്പ് ഏറ്റെടുത്തു. ഇവിടെ പാൽ പരിശോധനക്ക് ആവശ്യമായ ലേബാറട്ടറി അടക്കം സൗകര്യം ഒരുക്കാൻ ക്ഷീരവികസന വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചു. ഹൗസിങ് ബോർഡിനാണ് നിർമാണ ചുമതല. ജൂൺ ഒന്നിന് പാൽപരിശോധന ആരംഭിക്കത്തക്ക നിലയിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം.
അത്യാധുനികമായ രണ്ടു ലേബാറട്ടറി, ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പാലിെൻറയും പാൽ ഉൽപന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞ ഓണത്തിന് മുമ്പാണ് തെന്മലയിൽ പാൽ പരിശോധന കേന്ദ്രം തുടങ്ങിയത്. വനംവകുപ്പിെൻറ തടി ഡിപ്പോയിലാണ് താൽക്കാലികമായി തുടങ്ങിയത്. ഇവിടെ പരിശോധന തുടങ്ങിയശേഷം തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന പതിനായിരക്കണക്കിന് ലിറ്റർ പാൽ ഗുണമിെല്ലന്ന് കണ്ടെത്തി തിരിച്ചയച്ചിരുന്നു. ദിവസം രണ്ടുലക്ഷം ലിറ്റർ പാൽ ഇതുവഴി കൊണ്ട് വരുന്നുണ്ട്. ജി.എസ്.ടി നടപ്പാക്കിയതോടെ വാണിജ്യ നികുതി കെട്ടിടം വെറുതെ
കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.