Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 5:11 AM GMT Updated On
date_range 16 July 2018 5:11 AM GMTതീരം തിരയെടുക്കുന്നു; ടെട്രാപോഡുകൾ നോക്കുകുത്തി
text_fieldsbookmark_border
മയ്യനാട്: ഇരവിപുരം തീരപ്രദേശത്ത് കടൽകയറ്റവും കരയിടിച്ചിലും ശമനമില്ലാതെ തുടരുമ്പോഴും കടലാക്രമണം തടയാൻ വേണ്ടി നിർമിച്ച ടെട്രാപോഡുകൾ മയ്യനാട് മുക്കംലക്ഷ്മിപുരം തോപ്പ് ഭാഗത്ത് നോക്കുകുത്തിയായി കിടക്കുന്നു. കാക്കതോപ്പ് മുതൽ മയ്യനാട് മുക്കംവരെ തീരത്ത് കുറേ മാസങ്ങളായി കടൽകയറ്റവും കരയിടിച്ചിലും തുടരുകയാണ്. പൊഴിക്കര മുതൽ ലക്ഷ്മിപുരം തോപ്പ് വരെ സ്ഥാപിച്ച ചെറുപുലിമുട്ടുകൾ പലതും തകർന്നനിലയിലാണ്. ടെട്രാപോഡുകൾ സ്ഥാപിക്കാത്തതിനെതിരെ അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. കുളത്തും പാട്, വേളാങ്കണ്ണി കുരിശടി, കാക്കതോപ്പ് ഭാഗങ്ങളിൽ പുലിമുട്ട് നിർമിക്കണമെന്ന ആവശ്യത്തിന് അധികൃതർ പരിഹാരംകാണാത്തതാണ് ഇവിടെ കടൽകയറ്റത്തിനും തീരദേശ റോഡ് തകരുന്നതിനും ഇടയാക്കിയതെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ ആരോപിച്ചു. പുലിമുട്ടുകളും കടൽഭിത്തികളും ബലപ്പെടുത്തുന്നതിന് ലക്ഷങ്ങൾ മുടക്കി നിർമിച്ച ടെട്രാപോഡുകൾ സ്ഥാപിക്കാത്തതിനുപിന്നിൽ ദുരൂഹതയുണ്ടെന്നും പറയുന്നു. കുളത്തുംപാട്, പി.എം.ആർ, ഗാർഫിൽ നഗർ ഭാഗങ്ങളിൽ ഞായറാഴ്ചയും കടൽകയറ്റം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story