ഒരുതുള്ളിയില്ല... കുടിക്കാൻ
text_fieldsമൂവാറ്റുപുഴ: കുടിവെള്ള പൈപ്പുകൾ പൊട്ടി ജലം റോഡിലൊഴുകുന്നത് തുടരുന്നതിനാൽ ഉയർ ന്ന പ്രദേശങ്ങളിലടക്കം ജനം വെള്ളത്തിന് നെട്ടോട്ടത്തിൽ. വാട്ടർ അതോറിറ്റി കരാറുകാർ ക്ക് അറ്റകുറ്റപ്പണിയുടെ പണം നൽകാത്തതിനാൽ അവർ സമരത്തിലാണ്. ഇതോടെ പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ ആളില്ലാതെ സ്ഥിതിയാണ്. നഗരത്തിൽ മാത്രം നാൽപതോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുന്നത്. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ ആശ്രമം ടോപ്, കുന്നപ്പിള്ളി മല, കുര്യന്മല, പിറവം റോഡ്, തർബിയത്ത് നഗർ, തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ആശ്രമം ടോപ്പിലും കുന്നപ്പിള്ളി മലയിലും 15 ദിവസം പിന്നിടുമ്പോഴും വെള്ളമില്ല. ചൂട് കനത്ത് കിണറുകളും കുളങ്ങളും വറ്റിയതോടെ ഉയർന്ന പ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയുടെ ജലെത്തയാണ്.
എന്നാൽ, മെയിൻ പൈപ്പുകൾ അടക്കം പൊട്ടിയതിനാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ല. ആശ്രമം ടോപ്പിന് താഴെ റോഡിൽ നാലിടത്താണ് പൈപ്പ് പൊട്ടിയത്. ഇതിനുപുറമെ വാഴക്കുളം വരെ വെള്ളം എത്തിക്കുന്ന മെയിൻ പൈപ്പ് പി.ഒ ജങ്ഷനിൽ പൊട്ടി ജലം കാനയിലൂടെ ഒഴുകി പുഴയിലേക്ക് പോവുകയാണ്. മിനിറ്റിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കഴിഞ്ഞ രണ്ടുകൊല്ലമായി നടത്തിയ നിർമാണപ്രവൃത്തികളുടെ പണം കുടിശ്ശികയായതാണ് അറ്റകുറ്റപ്പണി അടക്കം നിർത്തിെവക്കാൻ കാരണമായത്. ചെറുകിട കരാറുകാര്‍ നിർമാണപ്രവർത്തനങ്ങൾക്ക് എടുത്ത ബാങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ ജപ്തിഭീഷണി നേരിടുകയാണ്. കരാറുകാരുടെ സമരം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ കുടിവെള്ള വിതരണം ആകെ താറുമാറായി. ഇതിനിടെ, സമരം അവസാനിപ്പിക്കുന്നതിന് എൽദോ എബ്രഹാം എം.എൽ.എ മുൻകൈ എടുത്ത് തിരുവനന്തപുരത്ത് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. കരാറുകാരുടെ കുടിശ്ശിക നൽകാൻ പണം ഇല്ലന്നതാണ് ചർച്ച പരാജയപ്പെടാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.