Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ നഗരസഭ...

പറവൂർ നഗരസഭ മാലിന്യകേന്ദ്രത്തിൽ വൻ തീപിടിത്തം

text_fields
bookmark_border
പറവൂർ നഗരസഭ മാലിന്യകേന്ദ്രത്തിൽ  വൻ തീപിടിത്തം
cancel
camera_alt????? ?????????? ???????????? ?????????????????? ????????? 2. ??????????? ??????????????

പറവൂർ: നഗരസഭയുടെ വെടിമറയിലെ മാലിന്യസംഭരണകേന്ദ്രത്തിൽ വൻ തീ പിടിത്തം. ഞായറാ ഴ്ച വൈകീട്ട് മൂന്നോടെയാണ് രണ്ടര ഏക്കർ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിച്ചത്. വീ ടുകളിൽനിന്ന് ശേഖരിച്ച് കയറ്റി അയക്കാൻ സൂക്ഷിച്ചിരുന്ന പത്ത് ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം കത്തി. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയ ഏഴോളം അഗ്നിരക്ഷാസേന യൂനിറ്റുകളിൽനിന്നായി ഒമ്പത് ഫയർഎൻജിനുകൾ മൂന്ന് മണിക്കൂേറാളം നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രിക്കാൻ കഴിഞ്ഞത്. കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന കുടുംബശ്രീക്കാരുടെ മൂന്ന് ഓട്ടോ കത്തി നശിച്ചിട്ടുണ്ട്.പറവൂർ അഗ്നിരക്ഷാ നിലയത്തിന് 50 മീറ്റർ അകലെയാണ് മാലിന്യസംഭരണകേന്ദ്രം. തീയും പിന്നീട് പുകയും ഉയരുന്നത് കണ്ടിട്ടും അഗ്നിരക്ഷാസേന ജീവനക്കാർ ആദ്യം അവഗണിക്കുകയായിരുന്നു. പിന്നീട് തീ ആളിപ്പടരുകയും പ്രദേശമാകെ പുകകൊണ്ട് നിറയുകയും ചെയ്തപ്പോൾ സമീപവാസികൾ പരിഭ്രാന്തരായി.

ഇതിന് ശേഷമാണ് അഗ്നിരക്ഷാസേന രംഗത്തിറങ്ങിയെതെന്ന് ആക്ഷേപമുണ്ട്. രണ്ട് ഫയർ എൻജിൻ ഉണ്ടായിരുന്നിട്ടും ഒന്നിൽ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. ഒരുഡ്രൈവർ മാത്രമേ ഈ സമയം സ്ഥലത്തുണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. തുടർന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.ടി. സന്ധ്യദേവിയുടെ ഇടപെടൽ മൂലം മാള, കൊടുങ്ങല്ലൂർ, വൈപ്പിൻ, ഏലൂർ, എറണാകുളം, ആലുവ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ അഗ്നിരക്ഷാസേന യൂനിറ്റുകൾ എത്തിക്കുകയായിരുന്നു. ഇതിനിെട, പുകമൂലം നിരവധി പേർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മുൻ എം.പി കെ.പി. ധനപാലൻ, മുൻ എം.എൽ.എ പി. രാജു, നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, മുൻ ചെയർമാൻമാരായ രമേഷ് ഡി. കുറുപ്പ്, വത്സല പ്രസന്നകുമാർ, കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, സജി നമ്പ്യത്ത്, നബീസ ബാവ, തഹസിൽദാർ കെ.വി. അംബ്രോസ്, വില്ലേജ് ഓഫിസർ ഗോപകുമാർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSLOCAL NEWS
News Summary - local news
Next Story