കാവുംകര മേഖലയിൽ ഡെങ്കിപ്പനി പടരുന്നു
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ ജനവാസകേന്ദ്രമായ കാവുംകര മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. കാവുങ്കര മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും സമീപ പ്രദേശങ്ങളിലുമായാണ് െഡങ്കിപ്പനി വ്യാപകമായിരിക്കുന്നത്. മുപ്പതോളം പേരാണ് െഡങ്കിപ്പനി ലക്ഷണങ്ങളുമായി ഇവിടെനിന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ജനറൽ ആശുപത്രിക്കുപുറമെ, നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലുമായാണ് ഇവർ ചികിത്സ തേടിയത്. വിവിധ സ്ഥലങ്ങളിൽനിന്ന് പത്തോളംപേർ ജനറൽ ആശുപത്രിയിൽ മാത്രം ചികിത്സ തേടി. എന്നാൽ, ഇവരിൽ മൂന്ന് പേർക്ക് മാത്രമാണ് െഡങ്കിപ്പനി സ്ഥിരീകരിച്ചത്. ബാക്കിയുള്ളവർ െഡങ്കിപ്പനി നിരീക്ഷണത്തിലാണ്. ഇതിനിടെ, െഡങ്കിപ്പനി കൂടാതെ പകർച്ചപ്പനിയും എലിപ്പനിയും പടർന്നുപിടിക്കുകയാണ്.
െഡങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവർ സ്വകാര്യ ആശുപത്രികെളയാണ് കൂടുതലും ആശ്രയിച്ചിരിക്കുന്നത്. അതേസമയം, െഡങ്കിപ്പനിെയക്കാൾ ശക്തി കുറഞ്ഞ ക്ലാസിക് െഡങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. കാവുങ്കര മേഖലയിലുൾപ്പെടെ സംസ്കരണത്തിലെ അപാകതമൂലം പലസ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിയിട്ടുണ്ട്. കാനകളും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഇതുമൂലം കൊതുകുകൾ വർധിച്ചതാണ് െഡങ്കിപ്പനി വ്യാപകമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വേനലിൽ അതിവേഗത്തിൽ ഡെങ്കിപ്പനി പടരുന്നത് ആരോഗ്യവകുപ്പ് അധികൃതരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വേനലിൽ ഡെങ്കിപ്പനി വ്യാപകമാണെങ്കിൽ മഴ പെയ്താൽ പനി നിയന്ത്രണാധീനമായേക്കും. മേഖലയിൽ നൂറുകണക്കിന് ഇതര സംസ്ഥാനക്കാരാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.