റോഡു തകർച്ച: അപകടങ്ങള്‍ പെരുകുന്നു
text_fieldsകിഴക്കമ്പലം: റോഡുനിര്‍മാണം ദ്രുതഗതിയിലാണെന്ന അധികൃതരുടെ പ്രഖ്യാപനം പ്രഹസനമാ കുന്നതിനിടെ റോഡിലെ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെയും മരിക്കുന്നവരുടെയ ും എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞദിവസം പട്ടിമറ്റം-കിഴക്കമ്പലം റോഡിലെ കണ്ടങ്ങത്താഴത്ത് ഇരുചക്രവാഹന യാത്രികന് അപകടത്തില്‍പെട്ട് മരിക്കാനിടയായതും റോഡ് ശോച്യാവസ്ഥ കാരണമാണ്. റോഡിലെ ടൈല്‍, ടാറിങ് ഭാഗങ്ങൾ തമ്മിെല വിടവില്‍ വീഴാതിരിക്കാൻ ഇരുചക്രവാഹനം ബ്രേക്കിട്ടതാണ് റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന് കെ.പി. ഹസെൻറ മരണത്തിന് കാരണമായത്. ഇരുചക്രവാഹനത്തിന് പിന്നാലെയെത്തിയ വാന്‍ ഹസന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
പിന്നാലെ അമിത വേഗത്തിലെത്തിയ ടോറസ് ലോറി വാനിനെയും സ്കൂട്ടര്‍ യാത്രികനെയും മീറ്ററോളമാണ് നിരക്കിക്കൊണ്ടു പോയത്. വാഹനത്തിെൻറ ഹൗസിങ്ങില്പെട്ട് ഹസന് ശരീരഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. റോഡ് അറ്റകുറ്റപ്പണികളും മറ്റ് വികസന പ്രവര്‍ത്തനങ്ങളും നടക്കുമ്പോൾ ഉദ്യോഗസ്ഥ സാന്നിധ്യവും പരിശോധനയും നടക്കാത്തത് റോഡ് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച സാങ്കേതികവിദ്യ നിര്‍മാണത്തില്‍ പൂര്‍ണമായും നടപ്പാക്കാറില്ല.
റോഡിന് നിരന്തരം കേടുപാട് സംഭവിക്കുന്നിടങ്ങളില്‍ ടൈല്‍ വിരിക്കുന്ന രീതി പൊതുമരാമത്തുവകുപ്പ് അവലംബിക്കാറുണ്ട്. എന്നാല്‍, വിരിക്കുന്നതിനുമുമ്പ് നിര്‍ദേശിക്കപ്പെടുന്ന അളവിലും കനത്തിലും ബേബി െമറ്റല്‍ നിരത്താറില്ല. പലപ്പോഴും ടൈലുകള്‍ തമ്മില്‍ വിടവുകള്‍ ഉണ്ടാകാറുണ്ട്. റോഡിനിരുവശത്തും മികച്ച നിലവാരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പാക്കാറില്ല. റോഡ് ലവല്‍ പരിശോധനയും നടക്കാറില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസത്തിനുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. എന്നാൽ, ആറുമാസമെങ്കിലും കഴിഞ്ഞേ പൂര്‍ത്തീകരിക്കാനാകൂ എന്നതാണ് സ്ഥിതി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചശേഷമേ പണി ആരംഭിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.