മീഡിയനുകൾ അപകടക്കെണി
text_fieldsകാക്കനാട്: തുലാമഴ ശക്തിപ്രാപിച്ചതോടെ രാത്രികാലങ്ങളിൽ ജില്ലയിലെ റോഡുകളിൽ വാഹന ാപകടങ്ങൾ വർധിക്കുന്നു. റോഡിന് നടുവിലൂടെ അശാസ്ത്രീയമായി സ്ഥാപിച്ച മീഡിയനുകളാണ ് അപകടങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്നത്. ഉയരം കുറഞ്ഞ മീഡിയനുകളിൽ പലതും ദൂരെനിന്ന് കാണാൻ കഴിയാത്തതാണ് പ്രധാന കാരണം. ഭൂരിപക്ഷം ഇടങ്ങളിലും ഇവ തിരിച്ചറിയാൻ സിഗ്നൽ സംവിധാനമില്ല. ഉള്ള സ്ഥലങ്ങളിൽ പെട്ടെന്ന് ശ്രദ്ധയിൽപെടാത്ത രീതിയിലുമാണ്. സീപോർട്ട്-എയർപോർട്ട് റോഡിൽ വ്യവസായമേഖലക്ക് സമീപവും കാക്കനാട് സിഗ്നൽ ജങ്ഷനിലും മീഡിയനുകൾ ശ്രദ്ധയിൽപെടാത്തതിനാൽ മിക്ക ദിവസങ്ങളിലും അപകടങ്ങളുണ്ടാകാറുണ്ട്. സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പലയിടത്തും രാത്രി മഴയും മൂടൽമഞ്ഞും പരക്കുന്നതോടെയാണ് അപകടം സംഭവിക്കുന്നത്.
വ്യവസായമേഖലക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ഇന്നോവ കാർ മീഡിയനിൽ ഇടിച്ചുനിന്നത് മഴയും വെളിച്ചക്കുറവും മൂലമാണ്. ഇത്തരം സിഗ്നൽ സംവിധാനങ്ങൾ സ്വന്തം ചെലവിൽ സ്ഥാപിക്കാമെന്ന് കഴിഞ്ഞ വർഷം മോട്ടോർ വാഹന വകുപ്പിന് കേരള ട്രാവൽ ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ നൽകിയ െപ്രാപ്പോസൽ അധികൃതർ നിരസിച്ചെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സീപോർട്ട്-എയർപോർട്ട് റോഡിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളിൽ പലതും പ്രവർത്തിക്കാത്ത അവസ്ഥയാണ്. വ്യവസായമേഖലക്ക് എതിർവശവും കാക്കനാട് സിഗ്നൽ ജങ്ഷന് സമീപവും ദിവസേന അപകടങ്ങളാണ്. പലയിടത്തും തകർന്ന് റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന മീഡിയനുകൾ പുനഃസ്ഥാപിക്കാൻ പോലും അധികൃതർ തയാറാകാത്തതും അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. പ്രശ്നം ശ്രദ്ധയിൽപെടുത്തിയിട്ടും നിസ്സംഗത തുടരുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.