ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsകോതമംഗലം: നെല്ലിക്കുഴി 314ലെ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം. വ്യാഴാഴ്ച പുലർച്ച 2.45ഓടെയാണ് സംഭവം. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയുടെ നാല് യൂനിെറ്റത്തി മൂന്നുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. നെല്ലിക്കുഴി പാണാട്ടിൽ പി.എം. അലിയാരിെൻറ ഉടമസ്ഥതയിലുള്ള റോയൽ ഫർണിച്ചർ യൂനിറ്റിനാണ് തീപിടിച്ചത്. പതിനായിരത്തോളം ചതുരശ്രയടി വിസ്തൃതിയുള്ള ഫർണിച്ചർ നിർമാണശാലയാണ് അഗ്നിക്കിരയായത്. ഗോഡൗണിെൻറ പലഭാഗത്ത് ഒരേസമയം തീ ആളിപ്പടരുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ കോതമംഗലത്തുനിന്ന് അഗ്നിരക്ഷാസംഘം എത്തിയെങ്കിലും കൂടുതൽ സേനാംഗങ്ങളില്ലാതെ തീയണക്കാനാകില്ലെന്ന് മനസ്സിലാക്കി മൂവാറ്റുപുഴ, പെരുമ്പാവൂർ സ്റ്റേഷനുകളുടെ സഹായം തേടി.
പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഗ്നിരക്ഷാസേനയുടെ മൂന്നുമണിക്കൂറോളം നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ പുലർച്ച ആറോടെയാണ് തീ പൂർണമായും അണക്കാനായത്. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും യന്ത്രസാമഗ്രികളും കത്തിനശിച്ചു. തീ പടരുന്നതറിഞ്ഞ് തൊഴിലാളികൾ ഓടി പുറത്തുകടന്നതിനാൽ ആളപായം ഒഴിവായി. രാത്രി പെയ്ത മഴക്കൊപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്കിടയാക്കിയതെന്ന് സംശയിക്കുന്നു. കോതമംഗലം ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ സജി മാത്യു, ലീഡിങ് ഫയർമാൻ ബി.സി. ജോഷി, ഫയർമാന്മാരായ കെ.എ. ഷംസുദ്ദീൻ, ഡി. ബിബിൻ, എ.എസ്. നജീബ്, ഫയർമാൻ ഡ്രൈവർ എസ്. അനിൽകുമാർ, ഹോം ഗാർഡ് ഇ.എൻ. ദിവാകരൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.