മഴയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തടസ്സം: 81 കോടിയുടെ റോഡ്പണി സ്തംഭിച്ചു
text_fieldsപെരുമ്പാവൂര്‍: മണ്ഡലത്തില്‍ 81 കോടിയുടെ റോഡ് നിര്‍മാണ, നവീകരണം സ്തംഭിച്ചെന്ന് എൽദോ സ് കുന്നപ്പിള്ളി എം.എല്‍.എ. റോഡുകളുടെ നിര്‍മാണം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ജനപ്രത ിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
മൂന്നുപ്രാവശ്യം ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടും റോഡ് പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടവും പിന്നീട് വന്ന മഴക്കാലവും റോഡ് നിര്‍മാണം നിര്‍ത്തിവെക്കാൻ കാരണമായി. മഴക്കുശേഷം എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പുതുതായി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നതിന് തടസ്സം സൃഷ്ടിച്ചെന്ന് എം.എൽ എ പറഞ്ഞു. മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
അതിനുശേഷം നവീകരണത്തിന് കലക്ടറുടെ അനുമതി ലഭ്യമാക്കും. നിര്‍മാണം തുടങ്ങിയ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ്, രണ്ടുവര്‍ഷം മുമ്പ് ഭരണാനുമതി ലഭിച്ച വല്ലം-ഇരിങ്ങോള്‍ റിങ് റോഡ്, പുല്ലുവഴി-പാണിയേലിപ്പോര് റോഡ് എന്നിവയുടെ നടപടിയും ഇഴയുകയാണ്. പുല്ലുവഴി-പാണിയേലിപ്പോര് റോഡില്‍ സർവേ പൂര്‍ത്തീകരിച്ച് വിശദപദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും നാല് ചെറിയ പാലം നിര്‍മിക്കേണ്ടതിനാല്‍ മണ്ണുപരിശോധനകൂടി നടത്താന്‍ കിഫ്ബി ആവശ്യപ്പെട്ടു. ഇതുകൂടാതെ 37 റോഡുകളുടെ നവീകരണവും പൂര്‍ത്തീകരിക്കാനുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഗോപാലകൃഷ്ണന്, വൈസ് പ്രസിഡൻറ് കെ.പി. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എന്‍.എം. സലീം, എം.എ. ഷാജി, സ്വാതി റെജികുമാര്‍, നഗരസഭ വൈസ് ചെയര്പേഴ്സന് നിഷ വിനയന്, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ ബിന്ദു നാരായണന്, മായ കൃഷ്ണകുമാര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വത്സല രവികുമാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ എം.വി. ഉഷസ്, കെ.സി. സുനിത, ടി.എസ്. സരിക, എ.ഇ. അര്‍ച്ചന എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.