റവന്യൂ വകുപ്പിെൻറ സ്ഥലം കാടുകയറി നശിക്കുന്നു
text_fieldsപെരുമ്പാവൂര്‍: താലൂക്ക് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കിയതിന് സമീപത്തെ സ്ഥലം കാടുകയറി നശിക്കുന്നു. കോടതി സമുച്ചയത്തിെൻറ പടിഞ്ഞാറുഭാഗമാണ് കാട ുകയറിയത്. ഇഴജന്തുക്കളുടെയും തെരവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി മാറിയിട്ടും വെട്ടിവെളിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. റവന്യൂ വകുപ്പിെൻറ കീഴിലുള്ള സ്ഥലത്ത് രണ്ട് പഴയ കെട്ടിടങ്ങളുണ്ട്. ഇതുസംബന്ധിച്ച് പൊതുപ്രവര്ത്തകന് എം.ബി. ഹംസ റവന്യൂമന്ത്രിക്ക് നല്കിയ നിവേദനത്തെതുടര്‍ന്ന് ജില്ല കലക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. 30 ദിവസത്തിനകം പരിശോധന നടത്തി നടപടിയെടുക്കാനും മന്ത്രി നിർദേശിച്ചു. എന്നാല്‍, ഇതുവരെ പരിശോധനയും നടപടിയുമുണ്ടായിട്ടില്ല. സ്ഥലത്തിെൻറ ഒരുഭാഗത്ത് പൊലീസ് പിടികൂടുന്ന ചെറിയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു.
രാത്രികാലങ്ങളില്‍ നഗരത്തില്‍ അലയുന്നവര്‍ ശൗചാലയമായും സ്ഥലം ഉപയോഗിക്കുന്നു. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കോടതികളും പൊലീസ് സ്റ്റേഷനും താലൂക്ക് ഓഫിസും എ.ഇ ഓഫിസും പ്രവര്‍ത്തിച്ചിരുന്ന നഗരത്തിലെ കണ്ണായ സ്ഥലമാണ് കച്ചേരിക്കുന്ന്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഉൾപ്പെടെയുള്ള വാഹനങ്ങള്‍ പോകുന്ന വൺവേ റോഡും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച കച്ചേരിക്കുന്ന് റോഡും സ്ഥലത്തിെൻറ അതിര്‍ത്തികളാണ്. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പുതിയ കോടതിസമുച്ചം കാണാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ജീര്‍ണിച്ച കെട്ടിടങ്ങളും പാഴ്മരങ്ങളും സ്ഥിതിചെയ്യുന്നത്. പൊലീസ് സ്റ്റേഷനും വാട്ടര്‍ അതോറിറ്റി ഓഫിസും സ്ഥലത്തിെൻറ തെക്ക് അതിര്‍ത്തിയിലാണ്. കാട് വെട്ടിത്തെളിച്ചാല്‍ മറ്റ് സര്‍ക്കാര്‍ സംരംഭങ്ങള്‍ ആരംഭിക്കുംവരെ വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസുകളിലെത്തുന്നവരുടെ ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപകരിക്കും. അധികൃതര്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്ന ആവശ്യമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.