കൊച്ചിയിലെ സുരക്ഷാ കാമറകൾ മിഴിയടച്ചിട്ട് ഒരു വർഷത്തിലേറെ
text_fieldsകൊച്ചി: അതിസുരക്ഷ മേഖലകളിലുൾപ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും സുരക്ഷ കാമറകൾ നിശ്ച ലമായിട്ട് ഒരുവർഷമായിട്ടും നടപടിയില്ല. കൊച്ചി നഗരത്തിൽ ആകെയുള്ള 99 കാമറയിൽ പ്രവർത്തിക്കുന്നത് നാലെണ്ണം മാത്രം. കാമറകൾ പ്രവർത്തിക്കാതെയായി ഒരു വർഷത്തിലധികമായിട്ടും ഇതേക്കുറ ിച്ച് സർക്കാറിലേക്ക് റിപ്പോർട്ട് നൽകാതെ അധികൃതർ ഗുരുതര വീഴ്ചവരുത്തുകയും ചെയ്തു. ഹൈകോടതി, കലക്ടറേറ്റ്, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ അതിസുരക്ഷകേന്ദ്രങ്ങളിൽപോലും കാമറകൾ പ്രവർത്തനരഹിതമാണ്.
360 ഡിഗ്രി വരെ തിരിഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്ന ഡോം പി.ടി.ഇസഡ് കാമറകളും ഫിക്സഡ് കാമറകളുമാണ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. വിവരാവകാശപ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച രേഖകൾ പ്രകാരം 2018 ജൂലൈ 15 മുതൽ ഡിസംബർ 12 വരെയുള്ള കാലയളവിലാണ് കാമറകൾ പ്രവർത്തനരഹിതമായത്. ശേഷം ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ജൂലൈ ഏഴിന് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ പി.എസ്. രമേശ് കുമാർ നൽകിയ മറുപടിപ്രകാരം പ്രവർത്തിക്കാത്ത കാമറകളെക്കുറിച്ച് സർക്കാറിലേക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വ്യക്തം. പള്ളിമുക്ക്, തേവര എന്നിവിടങ്ങളിൽ മാത്രമാണ് കാമറകൾ പ്രവർത്തിക്കുന്നത്.
വളഞ്ഞമ്പലം ജങ്ഷൻ, മനോരമ ജങ്ഷൻ, കടവന്ത്ര, ജോസ് ജങ്ഷൻ, ഡി.സി.സി ജങ്ഷൻ, സൗത്ത് റെയിൽേവ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, താലൂക്ക് ഓഫിസ്, മേനക ജങ്ഷൻ, ഹൈകോർട്ട് ജങ്ഷൻ, കച്ചേരിപ്പടി, നോർത്ത് ടൗൺഹാൾ, ജഡ്ജസ് അവന്യു, മാധവ ഫാർമസി, നോർത്ത് റെയിൽവേ സ്റ്റേഷൻ ഗേറ്റ്, കലൂർ ജങ്ഷൻ, തേവര പൊലീസ് സ്റ്റേഷൻ, ദേശാഭിമാനി ജങ്ഷൻ, നെഹ്റു സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷൻ, എസ്.എൻ ജങ്ഷൻ, ഹൈസ്കൂൾ ജങ്ഷൻ, ഇടപ്പള്ളി, എൻ.എച്ച് ബൈപാസ് പാലാരിവട്ടം, വൈറ്റില ജങ്ഷൻ, കാക്കനാട് ബസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ ജങ്ഷൻ, ഇൻഫോപാർക്ക്, ബി.ടി.എച്ച് ജങ്ഷൻ, കെ.എസ്.ആർ.ടി.സി ജെട്ടി, കലൂർ പള്ളി, പാലാരിവട്ടം ജനത, ഇടപ്പള്ളി പള്ളി, വൈറ്റില ഹബ് എന്നിവിടങ്ങളിലെ കാമറകളാണ് പ്രവർത്തനരഹിതമായത്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.