വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ
text_fieldsപറവൂർ: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് കോടികള്‍ കൈക ്കലാക്കിയ ദമ്പതികൾ അറസ്റ്റിൽ. പുത്തന്‍വേലിക്കര തുരുത്തിപ്പുറം താണിയത്ത് മനോജ് (42) , ഭാര്യ സവിത മനോജ് (33) എന്നിവരെയാണ് പുത്തന്‍വേലിക്കര എസ്.ഐ വി.എസ്. അനില്‍കുമാറിെൻറ നേ തൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അര്‍മേനിയ, ട്രിനിഡാഡ് ആൻഡ് ടുബാഗോ, ഇറ്റലി, പോര്‍ചുഗല്‍ എന്നിവിടങ്ങളില്‍ വലിയ ശമ്പളമുള്ള ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആറും ഏഴും ലക്ഷം രൂപ വീതം വാങ്ങിയാണ് ഇവര്‍ നിരവധിപേരെ വിസിറ്റിങ് വിസയില്‍ കൊണ്ടു പോയത്.
വിസയുടെ കാലാവധി തീരുന്നതിനുമുമ്പ് അവിടെ സ്ഥിരതാമസത്തിനും ജോലിക്കുമുള്ള സംവിധാനങ്ങള്‍ ചെയ്യുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വിദേശത്ത് എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ അറിയുന്നത്. പ്രതികളുമായി ബന്ധമുള്ള ചിലര്‍ക്കാണ് വിദേശത്ത് വിസയും ജോലിയും സംഘടിപ്പിച്ചുനല്കാനുള്ള ചുമതല. ഇവര്‍ കൈമലര്‍ത്തിയതോടെ വിസിറ്റിങ് വിസയുടെ കാലാവധി കഴിയുന്നതിനുമുമ്പേ ജോലി തേടി പോയവര്‍ക്ക് തിരിച്ചുപോരേണ്ടിവന്നു. പുത്തന്‍വേലിക്കര സ്വദേശികള്‍ നല്കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുത്തന്‍വേലിക്കര, മാള, അങ്കമാലി മേഖലകളിലുള്ള നിരവധിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പുത്തന്‍വേലിക്കര സ്റ്റേഷനില്‍ മാത്രം തട്ടിപ്പിനിരയായ പത്തിലേറെപ്പേര്‍ പ്രതികള്‍ക്കെതിരെ പരാതി നല്കി. മാള, അങ്കമാലി സ്റ്റേഷനുകളിലും പരാതികളുണ്ട്. വിദേശത്തുള്ള പങ്കാളികള്‍ ചതിെച്ചന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ നല്കിയ മൊഴി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ വിദേശത്തുള്ള പങ്കാളികളും പ്രതികളാകും. ഇവരിലൊരാള്‍ നാട്ടില്‍ എത്തി മുങ്ങിയതായാണ് വിവരം. ജില്ല പൊലീസ് മേധാവി രാഹുൽ ആർ. നായർ, ഡെപ്യൂട്ടി സൂപ്രണ്ട് വിദ്യാധരൻ എന്നിവരുടെ നിർദേശപ്രകാരം പ്രത്യേക പൊലീസ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.