ശ്രീമൂലനഗരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം
text_fieldsകാലടി: ശ്രീമൂലനഗരത്ത് ഫർണിച്ചർ ഗോഡൗണിലെ വൻ തീപിടിത്തത്തിൽ വൻ നാശനഷ്ടം. വ്യാഴ ാഴ്ച പുലർച്ച 1.30നാണ് സംഭവമെന്ന് കരുതുന്നു. ശ്രീമൂലനഗരം പഞ്ചായത്തിലെ 15ാം വാർഡിൽ എ ം.എൽ.എ റോഡിൽ പുളിക്കൽ അബ്ദുൽകരീമിെൻറ ഉടമസ്ഥതയുള്ള ഫിഗോ ഡോർ എന്ന സ്ഥാപനത്തിെൻറ ഗോഡൗണിനാണ് തീപിടിച്ചത്. ശ്രീമൂലനഗരത്തുകൂടി കടന്നുപോയ യുവാക്കളാണ് തീപിടിത്തം ആദ്യംകണ്ടത്. ഉടൻ സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഉടമസ്ഥനെ വിവരമറിയിച്ചു.
തുടർന്ന് അഗ്നിരക്ഷാസേനയെ അറിയിച്ചതിനെത്തുടർന്ന് രണ്ട് യൂനിറ്റെത്തി. പ്രദേശവാസികളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് അങ്കമാലി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്ന് എത്തിയ ആറ് യൂനിറ്റും ചേർന്നതോടെയാണ് തീ സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പടരാതെ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഡോറുകൾ, മെഷിനറികൾ, സമീപം നിർത്തിയിട്ടിരുന്ന ചെറിയ ചരക്കുവാഹനം എന്നിവയെല്ലാം പൂർണമായും കത്തിയമർന്നു.
തൊഴിലാളികൾ താമസിച്ചിരുന്നത് ഗോഡൗണിനുസമീപം മറ്റൊരു സ്ഥലത്തായതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. വിദേശ തടി ഉരുപ്പടികൾ ഉപയോഗിച്ചുള്ള ഡോറുകളുടെ നിർമാണമാണ് ഇവിടെ നടന്നിരുന്നത്. ഡോറുകൾ വൻ തോതിൽ നിർമിച്ച് വിൽപന നടത്തിയിരുന്ന സ്ഥാപനമാണ്. ഒന്നരക്കോടിയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. തഹിസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ കെ.സി. മാർട്ടിൻ, കെ.പി. അനൂപ്, വി.വി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഇലക്ട്രിക് ഇൻസ്പെക്ടർമാർ പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.