കുടിവെള്ളത്തിന് വയോധിക ദമ്പതികളടക്കം താണ്ടുന്നത് അരക്കിലോമീറ്റര്‍
text_fieldsപെരുമ്പാവൂര്‍: കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ വിഷമിക്കുകയാണ് വേങ്ങൂര്‍ പഞ ്ചായത്തിലെ പാണിയേലി, കൊച്ചുപുരക്കല്കടവ് നിവാസികൾ. കുടിവെള്ളത്തിനായി വയോധിക ദമ ്പതികളടക്കം താണ്ടേണ്ടത് അരക്കിലോമീറ്ററാണ്. യുവാക്കൾ അകലെയുള്ള ജലസ്രോതസ്സുകള െ കുളിക്കാനും മറ്റും ഉപയോഗപ്പെടുത്തുമ്പോള്‍ ദുരിതമനുഭവിക്കുന്നത് പ്രായാധിക്യവും രോഗവും അലട്ടുന്ന വയോധികരാണ്. കൊച്ചുപുരക്കല്‍ കടവിന് സമീപം മൂത്തേടം കവലയില്‍ താമസിക്കുന്ന നടുക്കുടി പൊന്നപ്പന് വയസ്സ് 86 കഴിഞ്ഞു. ഭാര്യ അല്ലി പൊന്നപ്പന് 78ഉം.
നിരവധി രോഗങ്ങള്‍ അലട്ടുന്ന ഇവർ ഇടിഞ്ഞുവീഴാറായ മണ്ണുതേച്ച ചെറിയ വീട്ടിലാണ് താമസം. 50 വര്‍ഷമായി താമസിക്കുന്ന വീടിന് പട്ടയം ലഭിക്കാത്തതാണ് അടച്ചുറപ്പുള്ള വീട് നിര്‍മിക്കാന്‍ തടസ്സം. കുടിവെള്ളത്തിനായി ഈ കുടുംബം സഞ്ചരിക്കേണ്ടത് അരക്കിലോമീറ്ററാണ്. ഇതുപോലെ നിരവധി കുടുംബങ്ങൾ പ്രദേശത്തുണ്ട്. രണ്ടുവര്‍ഷം മുമ്പ് വേങ്ങൂര്‍ പഞ്ചായത്തിലുണ്ടായിരുന്ന 477 പൊതുടാപ്പുകളില്‍ 344 എണ്ണവും നിർത്തിയത് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമായി. പഞ്ചായത്തിലെ ഒമ്പത് അംഗന്വാടികളിലേക്കുമുള്ള പൊതുടാപ്പുകള്‍ നിർത്തിയതുമൂലം പ്രതിഷേധം ഉയരുകയാണ്.
ആറ് വര്‍ഷംമുമ്പ് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം ചെലവില്‍ നിര്‍മിച്ച കുടിവെള്ളപദ്ധതി മോശം പൈപ്പുകള്‍ സ്ഥാപിച്ചതിനാൽ ഉപയോഗശൂന്യമായതും കുടിവെള്ളക്ഷാമം രൂക്ഷമാക്കി. ഗുണമേന്മയുള്ള പൈപ്പുകള്‍ ഉപയോഗിച്ച് പദ്ധതി പുനരുദ്ധരിക്കണമെന്നും കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡൻറ് തോമസ് കെ. ജോര്‍ജ് മനുഷ്യാവകാശ കമീഷന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.