പ്ലാസ്റ്റിക് കമ്പനിയില്‍ വൻ അഗ്നിബാധ
text_fieldsപെരുമ്പാവൂര്‍: ഈസ്റ്റ് ഒക്കല്‍ ആേൻറാപുരത്ത് പ്ലാസ്റ്റിക് കമ്പനിയിലെ തീപിടിത്ത ത്തിൽ ജനം ആശങ്കയില്‍. വിഷുദിനത്തിൽ വൈകീട്ടാണ് ഇവിടെ വന്‍ അഗ്നിബാധ ഉണ്ടായത്. തീ പൂ ര്‍ണമായി അണക്കാനായത് രാത്രി 10നാണ്. അഗ്നിശമന സേനയുടെ പെരുമ്പാവൂര്‍, അങ്കമാലി എന്‍ നിവിടങ്ങളിലെ നാല് യൂനിറ്റുകള്‍ കിണഞ്ഞ് ശ്രമിച്ചശേഷമാണ് നിയന്ത്രിക്കാനായത്. അങ്കമാലി മാമ്പ്ര സ്വദേശി അന്വറിെൻറയാണ് കമ്പനി. വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്ന് ഉടമ പറഞ്ഞു. ജനുവരി ഒന്നിന് ഇതേ കമ്പനിയില്‍ അഗ്നിബാധ സംഭവിച്ചിരുന്നു. ഇതിനുശേഷം കമ്പനിയില്‍ പുതിയ ലോഡുകള്‍ ഇറക്കിയില്ലെന്നും അന്നത്തെ അവശിഷ്ടങ്ങള്‍ തിരയല്‍ മാത്രമാണ് നടന്നതെന്നും ഉടമ പറയുന്നു.
മാസങ്ങളുടെ വ്യത്യാസത്തിലുണ്ടായ തീപിടിത്തം പരിസരവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചു. അഗ്നിബാധ ഉണ്ടായ രണ്ട് തവണയും കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. പ്രവര്‍ത്തനം ഇല്ലാതിരുന്ന സമയത്ത് തീപിടിത്തം ഉണ്ടായ കാരണം അജ്ഞാതമാണ്. എന്നാല്‍, ജനുവരിക്ക് ശേഷം ആറ് തവണ ഇവിടെ തീയണച്ചതായി പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സ് ഓഫിസര്‍ പറഞ്ഞു. അന്നെല്ലാം ചെറിയ തോതിലാണ് പ്ലാസ്റ്റിക് കത്തിയത്. അപകടം തുടര്‍ന്നപ്പോള്‍ ആദ്യമുണ്ടായ അവശിഷ്ടങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശക്തമായ ചൂട് മൂലം പഴയ വസ്തുക്കള്‍ സ്വയം കത്തിയതാവാം അഗ്നിബാധക്ക് കാരണമെന്ന് ഓഫിസര്‍ അറിയിച്ചു.
അവശിഷ്ടങ്ങൾ നീക്കാന്‍ പഞ്ചായത്തും ആവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ സംഭവത്തെ തുടര്‍ന്ന് അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കണമെന്ന് അധികൃതര്‍ നിർദേശം നൽകി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന പഴയ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവന്ന് പൊടിക്കുന്ന ഇത്തരം കമ്പനികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവര്‍ത്തനമെന്ന് ആരോപണം ഉയരുന്നു. ആവശ്യമായ രേഖകളും അനുമതിയുമില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. തുറസായ പറമ്പുകളില്‍ പോലും പ്ലാസ്റ്റിക് ശേഖരണവും തരംതിരിക്കലുമുണ്ടെന്ന ആക്ഷേപം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.