Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേനൽ കനത്തു: ...

വേനൽ കനത്തു: മൂവാറ്റുപുഴയാറിൽ അപകടക്കുളി

text_fields
bookmark_border
വേനൽ കനത്തു:  മൂവാറ്റുപുഴയാറിൽ അപകടക്കുളി
cancel
camera_alt????? ?????????????? ???????? ???????????? ????

പിറവം: വേനൽ കനക്കുകയും താപനില ക്രമാതീതമായി ഉയരുകയും ചെയ്തതോടെ മൂവാറ്റുപുഴയാ റിലെ വിവിധ കടവുകളിൽ കുളിക്കാനും ഉല്ലസിക്കാനും എത്തുന്നവരുടെ തിരക്ക് ക്രമാതീതമ ായി വർധിച്ചു. എന്നാൽ, പുഴയിലെ ചുഴിയും മണൽക്കുഴികളും തിരിച്ചറിയാനാവാത്തത് മൂലം അ കലെ നിന്നെത്തുന്നവരിൽ പലരും അപകടത്തിൽപെടുന്നത് പരിസരവാസികളെ ആശങ്കയിലാഴ്ത് തുന്നുണ്ട്. രണ്ടു മാസം മുമ്പ് സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വൈദിക വിദ്യാർഥി മാമ്മലശ്ശേരി കുന്നിത്താഴം ഭാഗത്ത് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചതാണ് പ്രദേശത്തെ അവസാന അപകടം. അവധിക്കാലമായതോടെ കുട്ടികളും സംഘം ചേർന്ന് വിവിധ കടവുകളിൽ എത്തുന്നുണ്ട്. ഇത് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു.

നീന്തൽ വശമില്ലാത്തവരും കൂട്ടുകാരുടെ സമ്മർദം മൂലം പുഴയിൽ ഇറങ്ങുന്നുണ്ട്. വെള്ളിയാഴ്ച കളമ്പൂർ കല്ലിടുമ്പിൽ കടവിൽ കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥി സംഘത്തെ നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്‌കൂളിൽനിന്ന് അധ്യാപകരെത്തിയാണ് കരക്ക് കയറ്റിയത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞതിെൻറ സന്തോഷത്തിൽ മൂവാറ്റുപുഴയാറിലെ വെട്ടിക്കാട്ടുമുക്കിൽ ഉല്ലസിക്കാനിറങ്ങിയ സഹോദരങ്ങൾ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു. ഈ അപകടത്തിെൻറ ഓർമയിലാണ് നാട്ടുകാർ അധ്യാപകരെ വിവരം അറിയിച്ചത്. രാമമംഗലം പൂതൃക്ക പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന തമ്മാനിമറ്റം കടവിലാണ് ഏറ്റവും കൂടുതലാളുകൾ എത്തുന്നത്. കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ ഏഴോളം യുവാക്കളാണ് തമ്മാനിമറ്റം കടവിലെ ചതിക്കുഴികളിൽ മുങ്ങി മരിച്ചത്.

മദ്യപിച്ചതിനുശേഷം സംഘം ചേർന്ന് പുഴയിലിറങ്ങുന്നവരും ഉണ്ട്. രാമമംഗലം പൂതൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തൂക്കുപാലം സ്ഥാപിച്ചതോടെയാണ് ഇവിടെ സഞ്ചാരികൾക്ക് പ്രിയങ്കരമായത്. എന്നാൽ, കഴിഞ്ഞവർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലം പൂർണമായും തകർന്നു. എങ്കിലും കടവിൽ കുളിക്കാനെത്തുന്നവരുടെ എണ്ണത്തിന് കുറവുണ്ടായില്ല. മറ്റു ജല സ്രോതസ്സുകളെ അപേക്ഷിച്ച് മലിനീകരണതോത് കുറവായതാണ് ഇവിടേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. ഇത്രയേറെ അപകടങ്ങൾ ഉണ്ടായിട്ടും ഒരു ബോർഡ് സ്ഥാപിക്കുക മാത്രം ആണ് അധികൃതർ ചെയ്തിട്ടുള്ളത്. കടവിലെ തിരക്ക് വർധിക്കുന്ന അവധിക്കാലത്ത് സുരക്ഷക്ക് നീന്തൽ അറിയാവുന്ന വാച്ചറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story