യുവാക്കളെ തട്ടിക്കൊണ്ട് പോയ അസം സ്വദേശികള്‍ പിടിയില്‍
text_fieldsപെരുമ്പാവൂര്‍: ഇതരസംസ്ഥാനക്കാരെ തട്ടിക്കൊണ്ട് പോയി ഒളിവില്‍ താമസിപ്പിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട നാല് അസം സ്വദേശികള്‍ പിടിയില്‍. ബാബുല്‍ ഹുസൈന് (22), മുഖ്സിദുല്‍ ഹഖ് (22), അജീജുല് ഹഖ് (26), ജുല്ഫിക്കല് അലി (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. അസം സ്വദേശികളായ മുഹമ്മദ് ഷൂരജ് അലി (43), ഷഫിദുല്‍ ഇസ്ലാം (42) എന്നിവരെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഷൂരജ് അലിയുടെ മകന് മൊബൈല്‍ ഫോണ്‍ മോഷ്ടിെച്ചന്ന് ആരോപിച്ചാണ് ഷൂരജ് അലിയെയും ഇയാളുടെ കൂടെ താമസിച്ചിരുന്ന ഷഫിദുല്‍ ഇസ്ലാമിനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത് പ്രതികളുടെ ഐഡൻറിറ്റി മനസ്സിലാകാതിരിക്കാന്‍ ഷൂരജിെൻറയും ഷഫിദുലിെൻറയും മൊബൈലില്‍ നിന്നാണ് ഇരുവരുടെയും അസമിലെ ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യമായി 80,000 രൂപ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഷഫീദുലിെൻറ ബന്ധുക്കള്‍ കരുനാഗപ്പിള്ളിയിെല ഷഫീദുലിെൻറ മകന് ജൈനല് ആബിദിനെ വിവരമറിയിച്ചു. ജൈനുല്‍ പെരുമ്പാവൂര്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കാലടിക്ക് സമീപം പിരാരൂര്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. പ്രദേശത്തെ ടൈല്‍ നിര്‍മാണ കമ്പനിക്ക് പിന്നിലുള്ള റൂമിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. തുടര്‍ന്ന് പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂര്‍വം പൊലീസ് പ്രതികളുടെ റൂമിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ തടവിലായിരുന്ന ഷൂരജിനെയും ഷഫീദുലിനെയും പൊലീസ് മോചിപ്പിച്ചു. പെരുമ്പാവൂര്‍ സി.ഐ സുമേഷ്, എസ്.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.