ചിട്ടി സ്ഥാപനം പൂട്ടി; 35 നിക്ഷേപകർ പരാതി നൽകി
text_fieldsപറവൂർ: ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അനുഗ്രഹ’ എന്ന ചിട്ടി സ്ഥാപനത് തിനെതിരെ ചിറ്റാളന്മാരുടെയും നിക്ഷേപകരുടെയും പരാതി.
ചിട്ടി വട്ടമെത്തി മാസങ്ങൾ പ ിന്നിട്ടിട്ടും തുക ലഭിക്കാതെ വരുകയും, വ്യക്തമായ മറുപടി ലഭി ക്കാതിരിക്കുകയും, ചെയ്തതോടെയാണ് ചിറ്റാളന്മാർ പരാതിയുമായി എത്തുന്നത്. ഇരിങ്ങാലക്കുടയിലാണ് ഹെഡ് ഓഫിസെങ്കിലും പറവൂർ കുഞ്ഞിത്തൈ സ്വദേശികളായ കുറുപ്പശ്ശേരി തോമസ് മക്കളായ നെൽസൺ, ടെൽസൺ എന്നിവരാണ് അനുഗ്രഹയുടെ ഉടമകൾ. ഇവരുടെ പേരുകളുടെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ടി.എൻ .ടി എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്.
അമ്പതോളം ബ്രാഞ്ചുകളാണ് അനുഗ്രഹക്ക് തൃശൂർ, എറണാകുളം ജില്ലകളിലായി ഉള്ളത്. കോടികളാണ് അനുഗ്രഹ അടച്ചു പൂട്ടുന്നതോടെ ചിറ്റാളർക്ക്നഷ്ടപ്പെടുക. നൂറുകണക്കിന് സ്ത്രീകളാണ് വീടുകൾ കയറി ഇറങ്ങി ചിട്ടി കലക്ഷൻ എടുത്തിരുന്നത്. ഒാരോ ചിറ്റാളർക്കും. 50,000 മുതൽ 2,50,000 വരെ ലഭിക്കാനുണ്ടെന്നാണ് പറയുന്നത്.തുക കിട്ടാനുള്ളവർ കൂട്ടമായി ഉടമകൾ താമസിക്കുന്ന കുഞ്ഞിത്തൈയിലെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലാണ്. ഇരിങ്ങാലക്കുടയിലെ ഹെഡ് ഒാഫിസും പൂട്ടിയ നിലയിലാണ്. മുപ്പത്തിയഞ്ചോളം പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചിട്ടി സ്ഥാപനത്തിനെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ലന്ന് എസ്.ഐ. പറഞ്ഞു. അതേസമയം വരും ദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.