പുത്തന്‍തോട് വളവ് നികത്താന്‍ സർവേ ആരംഭിച്ചു
text_fieldsചെങ്ങമനാട്: പറവൂര്‍--അത്താണി റോഡിലെ ചെങ്ങമനാട് പുത്തന്‍തോട് വളവ് നികത്തുന്നതി ന് മുന്നോടിയായി സർവേ പുനരാരംഭിച്ചു. ആലുവ താലൂക്ക് സര്‍വേയര്‍ എന്‍.കെ. പ്രസാദ്, പൊ തുമരാമത്ത് ആലുവ ഡിവിഷന് റോഡ്സ് വിഭാഗം അസി. എൻജിനീയര്‍ സജയ്ഘോഷ്, ഓവര്‍സിയര്‍ പി. പി. സിബി എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്. പുത്തന്‍തോട് ഇറിഗേഷന്‍ പമ് പുഹൗസിന് സമീപത്തെ കലുങ്ക് മുതല്‍ 200 മീറ്ററോളം പടിഞ്ഞാറുഭാഗത്താണ് അതിര്‍ത്തി നിര്‍ണയിച്ചത്.
പ്രാഥമിക പരിശോധനയില്‍ വ്യാപക ൈകയേറ്റം കണ്ടെത്തി. ഈ ഭാഗത്ത് കുറ്റിയടിച്ചു. പുത്തന്തോട്ടിെലയും സമീപങ്ങളിെലയും ദുരന്തവളവുകള് ഒഴിവാക്കാന്‍ അത്താണി മുതല്‍ ചുങ്കം വരെയാണ് ആദ്യഘട്ടം റോഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്. പുറമ്പോക്ക് ൈകയേറ്റം വീണ്ടെടുത്തും പുതുതായി സ്ഥലം ഏറ്റെടുത്തും നാല് കിലോമീറ്ററോളം ദൂരം റോഡ് വികസിപ്പിക്കാന്‍ സംസ്ഥാന ബജറ്റില്‍ 1.70 കോടി വകയിരുത്തി. സര്‍വേ നടപടികള്‍ക്കും അതിര്‍ത്തി നിര്‍ണയിച്ച് കല്ലിടാനും അഞ്ചുലക്ഷം അടിയന്തരമായി അനുവദിച്ചു.
ഒന്നരവര്‍ഷം മുമ്പ് സര്‍വേ നടത്തിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. അന്ന് സര്‍വേ നടത്തിയ ഭാഗത്ത് ഇപ്പോള്‍ വീണ്ടും നടത്തേണ്ട സ്ഥിതിയാണ്. അതിര്‍ത്തി നിര്‍ണയിക്കുന്ന ഉടന്‍ സ്ഥാപിക്കാന്‍ കരിങ്കൽ കുറ്റികളും ജോലിക്കാരും ൈകയേറ്റം കണ്ടെത്തിയാല്‍ തത്സമയം നോട്ടീസ് നൽകാനും തയാറെടുപ്പോടെയാണ് ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥർ എത്തിയത്.
അന്‍വർ സാദത്ത് എം.എല്‍.എ സ്ഥലെത്തത്തി സര്‍വേ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു.
ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, േബ്ലാക് പഞ്ചായത്ത് അംഗങ്ങളായ ടി.എ. ഇബ്രാഹീംകുട്ടി, രാജേഷ് മടത്തിമൂല, പഞ്ചായത്ത് അംഗങ്ങളായ പി.ആര്. രാജേഷ്, ജെര്‍ളി കപ്രശ്ശേരി, ലതാ ഗംഗാധരന്, ടി.കെ. സുധീര്‍, എം.ബി. രവി, കെ.എം. അബ്ദുല്‍ ഖാദര്‍, വി.എന്‍. സജീവ്കുമാര്‍, സുചിത്ര സാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.