Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2019 11:32 PM GMT Updated On
date_range 18 Oct 2019 11:32 PM GMTയാത്രക്കാരിയെ ഉപദ്രവിച്ചെന്ന പരാതി: അന്വേഷണം നടത്തണം
text_fieldsbookmark_border
EK EA KLDY കാലടി: കാലടിയിൽ പെേട്രാൾ പമ്പിൽ കിടന്ന സ്വകാര്യബസ് തല്ലിത്തകർത്തതും ശ്രീമൂലനഗരത്ത് യാത്രക്കാരിയെ ഉപദ്ര വിച്ചെന്ന വ്യാജ പരാതിയിലും അന്വേഷണം നടത്തണമെന്ന്് ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി-കാലടി മേഖല പ്രസിഡൻറ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഉന്നത െപാലീസ് അധികാരികൾ, കലക്ടർ എന്നിവർക്ക് പരാതി നൽകും. ജനുവരിയിൽ ചൊവ്വരയിൽ േശ്രയസ് എന്ന ബസ് മറ്റൊരു ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും െപാലീസ് കേസെടുക്കുകയുമുണ്ടായി. ഇതാണ് ബസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പ്രധാന കാരണം. ബസിലെ യാത്രക്കാരിയായ അനീഷിൻെറ ഭാര്യക്ക് അപകടത്തിൽ പരിക്കേറ്റതിനാൽ ചികിത്സക്ക് െചലവായ 15,000 രൂപ ആവശ്യപ്പെട്ട് ബസുടമയെ സമീപിച്ചു. ഇൻഷുറൻസ് തുക ലഭിക്കാൻ സഹായങ്ങളും 3000 രൂപയും നൽകാമെന്ന് അറിയിച്ചെങ്കിലും സമ്മതിക്കാതിരുന്നതിനാലാണ് ബസ് തല്ലിപ്പൊളിക്കാൻ പ്രതികൾ പദ്ധതിയിട്ടത്. ആഴ്ചകൾക്കുമുമ്പ് ആലുവ-കാലടി റൂട്ടിലെ രണ്ട് സ്വകാര്യബസിൻെറ ചില്ലുകൾ കാലടിയിലെ പെേട്രാൾ പമ്പിൽ തല്ലിത്തകർത്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതോടെ വൈരാഗ്യം തീർക്കാനാണ് ശ്രീമൂലനഗരത്ത് ബസിൽ കയറുന്നതിനിടെ ഡോർ ചെക്കർ അസഭ്യംപറഞ്ഞ് അപമാനിച്ചെന്ന് വ്യാജപരാതി നൽകിയത്. സംഭവദിവസം ശ്രീമൂലനഗരം കിണർ സ്റ്റോപ്പിൽ മറ്റ് സ്ത്രീ യാത്രക്കാർ കയറുന്നതിനൊപ്പം യാത്രക്കാരി വാതിലിനടുത്തേക്ക് വന്നെങ്കിലും ബസിൽ കയറാതെ മാറിനിൽക്കുകയാണുണ്ടായത്. യാത്രക്കാരി പിന്മാറിയപ്പോൾ ഡോർചെക്കർ ''എന്താ വരുന്നില്ലേ'' എന്ന് മാത്രമാണ് ചോദിച്ചത്. റൂട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും സുഗമമായി സർവിസ് നടത്താൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story