Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2019 11:32 PM GMT Updated On
date_range 15 Sep 2019 11:32 PM GMTരാത്രി അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് ഉദ്യോഗസ്ഥരും അനൗദ്യോഗിക തീരുമാനം
text_fieldsbookmark_border
കസ്റ്റഡിയിലെടുക്കുന്നവർ മരിച്ചാൽ ഉദ്യോഗസ്ഥർ കൊലക്കുറ്റം നേരിടേണ്ടിവരുന്നു നെടുമ്പാശ്ശേരി: രാത്രിയിലെ അറ സ്റ്റ് ഒഴിവാക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക തീരുമാനം. കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ മരണം ഉണ്ടായാൽ ഉദ്യോഗസ്ഥർ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ സ്റ്റേഷനിൽ കൊണ്ടുവരേണ്ടതായി വന്നാൽ ബന്ധുക്കളുടെ ജാമ്യത്തിൽ വിട്ട് പിറ്റേന്ന് വിളിപ്പിച്ചേ തുടർനടപടി എടുക്കൂ. ഇത്തരം കേസുകളിൽ നാട്ടുകാർ പ്രതികളെ ൈകയേറ്റം ചെയ്യാറുണ്ട്. എന്നാൽ, എന്തെങ്കിലും സംഭവിച്ചാൽ പൊലീസിൻെറ മേൽ കുറ്റംചുമത്തപ്പെടുകയാണ് ചെയ്യുന്നത്. പല കേസിലും പ്രതികളെ അർധരാത്രിക്കുശേഷമാണ് മറ്റ് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ അറസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ അപൂർവം കേസുകളിൽ മാത്രമേ ഇത്തരത്തിൽ അറസ്റ്റുള്ളൂ. മാത്രമല്ല മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫിസുകളിലാണ് പലപ്പോഴും സൂക്ഷിക്കുകയും ചെയ്യുന്നത്. അറസ്റ്റിലാകുന്നവരെ കൂടുതൽ ചോദ്യംചെയ്യലിന് വിധേയരാക്കാതെ സന്ധ്യക്കുമുമ്പ് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. ഇതുമൂലം ഇവർ ഉൾപ്പെട്ട മറ്റ് കേസുകൾ തെളിയാതെ വരുമെന്ന ആശങ്കയുണ്ട്. അടുത്തിടെ ബിനാനിപുരത്തെ ഒരു സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കുന്നതിന് കൊണ്ടുവന്ന സ്വർണം കവർച്ച ചെയ്തവരെ പിടികൂടിയെങ്കിലും സ്വർണം എന്തുചെയ്തുവെന്ന് വ്യക്തമാക്കാൻ ഇവർ തയാറായില്ല. ഇതേ തുടർന്ന് കസ്റ്റഡിയിൽ അധികമായി സൂക്ഷിക്കാതെ സ്വർണം കണ്ടെത്താനായില്ലെന്ന രീതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story