Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർജു​െൻറ കൊലപാതകം:...

അർജു​െൻറ കൊലപാതകം: ​പൊലീസിനെതിരെ ബന്ധുക്കളും നാട്ടുകാരും

text_fields
bookmark_border
അർജുൻെറ കൊലപാതകം: പൊലീസിനെതിരെ ബന്ധുക്കളും നാട്ടുകാരും കൊച്ചി: കൊല്ലപ്പെട്ട അർജുനെ കാണാതായത് സംബന്ധിച്ച് ഇൗ മാസം മൂന്നാം തീയതിതന്നെ പരാതിപ്പെട്ടെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് പിതാവ് വിദ്യനും നാട്ടുകാരും. പ്രതികളായ നിബിൻ, റോണി തുടങ്ങിയവരെക്കുറിച്ച് വിവരം നൽകുകയും ‍അഞ്ചാം തീയതി സുഹൃത്തുക്കൾ ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പേരിന് ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് പനങ്ങാട് പൊലീസ് ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ടാം തീയതി രാത്രി 10നാണ് ‍ഫോൺകാൾ വന്നതിനെ തുടർന്ന് അർജുൻ വീട്ടിൽനിന്ന് പോയത്. അന്ന് രാത്രി 12.11വരെ സുഹൃത്തുക്കളുമായി അർജുൻ ഫോണിൽ ചാറ്റ് ചെയ്തിരുന്നു. മൂന്നാം തീയതിയും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് വൈകീട്ട് ആറിന് ലോറി ഡ്രൈവറായ വിദ്യനും സുഹൃത്തുക്കളും പനങ്ങാട് സ്റ്റേഷനിൽ പരാതി നൽകി. സൈബർ സെല്ലുമായി ബന്ധപ്പെട്ട് അർജുൻെറ ഫോൺ ട്രാക് ചെയ്യാൻ അന്ന് സി.ഐ ശ്രമിച്ചിരുന്നു. പിന്നീട് ഫോണിൽ അന്വേഷിച്ചപ്പോൾ 'ഞങ്ങൾ കണിയാന്മാരല്ല കണ്ടെത്തിത്തരാൻ' രീതിയിൽ പൊലീസ് സംസാരിച്ചതായും പിതാവ് പറഞ്ഞു. ഇതിനിടെ അർജുൻെറ സുഹൃത്തുക്കൾ പ്രതികളെ പൊലീസിൽ ഏൽപിച്ചെങ്കിലും കാര്യമായ അന്വേഷണമില്ലാതെ വിട്ടയച്ചെത്ര. ഇവരാണ് ഇപ്പോൾ അറസ്റ്റിലായത്. അർജുനെ കണ്ടെത്താൻ പിതാവ് ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലും പൊലീസിൻെറ സമീപനത്തിനെതിരെ പരാമർശമുണ്ട്. അതിനുമുമ്പ് പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രതികരണമാണുണ്ടായതെന്ന് ഹരജിയിൽ ആരോപിക്കുന്നു. മകനെ കാണാതായത് സംബന്ധിച്ച് പരാതി നൽകിയപ്പോൾ പൊലീസിന് േവറെയും ജോലിയുണ്ടെന്നും സ്വന്തമായി അന്വേഷിച്ച് എവിടെയാണുള്ളതെന്ന് കണ്ടെത്താനുമാണ് സ്റ്റേഷൻ ഹൗസ് ഓഫിസറിൽനിന്ന് ലഭിച്ച മറുപടി. എവിടെയാണെന്നറിഞ്ഞാൽ മോചിപ്പിച്ചു കൊണ്ടുവരാമെന്നും എസ്.എച്ച്.ഒ പറഞ്ഞു. എന്നാൽ, സ്വന്തമായി അന്വേഷണം നടത്താൻ കഴിയുന്ന അവസ്ഥയിലുള്ളയാളല്ല താനെന്ന് ഹരജിയിൽ പറയുന്നു. ജൂലൈ എട്ടിനാണ് ഹരജി സമർപ്പിച്ചത്. ഒമ്പതിന് പൊലീസിനോട് അന്വേഷണ പുരോഗതി സമർപ്പിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മൃതദേഹം ലഭിക്കുന്നത്. കണ്ടെത്താൻ ൈവകിയാൽ മകൻെറ ജീവൻവരെ നഷ്ടമാകുന്ന അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും ഹരജിയിൽ നൽകിയിട്ടുണ്ട്. അതേസമയം, പൊലീസിനെതിരായ ആരോപണങ്ങൾ ഡെപ്യൂട്ടി പൊലീസ് കമീഷണർ ജി. പൂങ്കുഴലി നിഷേധിച്ചു. പരാതി കിട്ടിയതുമുതൽ അന്വേഷണം കൃത്യമായി തന്നെയാണ് നടന്നതെന്ന് അവർ പറഞ്ഞു. പനങ്ങാട് പൊലീസ് സ്റ്റേഷനിൽ പ്രതികളെ ചോദ്യം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ചോദ്യം ചെയ്യുകയും മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. രക്ഷിതാക്കളുടെ മൊഴിയിൽ പൊലീസ് അനാസ്ഥ ഉള്ളതായി ആരോപണമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story