Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:33 PM GMT Updated On
date_range 21 April 2019 11:33 PM GMTപറവൂരിൽ ബി.ജെ.പി-സി.പി.എം സംഘർഷം
text_fieldsbookmark_border
പറവൂർ: നഗരത്തിൽ നടന്ന മുന്നണികളുടെ കലാശക്കൊട്ട് ആവേശഭരിതമായി. രണ്ട് മണിക്കൂറോളം നഗരത്തെ ത്രസിപ്പിച്ച കലാശക് കൊട്ടിനിടയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിനടയാക്കി. വടക്കേക്കരയിൽനിന്ന് ബൈക്ക് റാലിയായി എത്തിയ ഡി.വൈ.എഫ്.ഐ സംഘവും ബി.ജെ.പി പ്രവർത്തകരും വാഹനം കടത്തിവിടുന്നത് സംബന്ധിച്ച് തർക്കം ഉടലെടുക്കുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. പ്രവർത്തകരിൽ ചിലർക്ക് കയ്യാങ്കളിയിൽ പരിക്കേറ്റു. പൊലീസ് ഇടപെട്ടതിനാൽ അക്രമത്തിലേക്ക് നീങ്ങിയില്ല. തെരഞ്ഞെടുപ്പ് കാലത്ത് നഗരം കണ്ട ഏറ്റവും ആവേശം വിതറിയ കലാശക്കൊട്ടായിരുന്നു ഞായറാഴ്ച നടന്നത്. വൈകീട്ട് നാലിന് മുമ്പ് തന്നെ യു.ഡി.എഫ് പ്രവർത്തകർ നഗരത്തിലെ പ്രധാന കേന്ദ്രം ആദ്യം കൈയടക്കി. രണ്ടാമതായി ബി.ജെ.പി പ്രവർത്തകരും രംഗത്തുവന്നത്തോടെ കലാശക്കൊട്ടിന് തുടക്കംകുറിച്ചു. വലിയ കൊടികളും ഹൈബി ഈഡൻെറ കട്ടൗട്ടുകളും തൊപ്പികളും ധരിച്ച യുവാക്കൾ ഉൾെപ്പടെ മുദ്രവാക്യം മുഴക്കിയും പെരുമ്പറ മുഴക്കിയും ആർത്തിരമ്പി. ബി.ജെ.പി പ്രവർത്തകർ ഉച്ചഭാഷിണിയിലൂടെ മുദ്രാവാക്യം മുഴക്കി കൊടി പാറിച്ചു. ഇതിനിടയിൽ എൽ.ഡി.എഫ് പ്രവർത്തകർ പി. രാജീവിൻെറ ബാനറുകളും പോസ്റ്ററുകളുമേന്തി ഇരുചക്രവാഹനങ്ങളിലും മറ്റ് വാഹനത്തിലുമായി ഒഴുകിയെത്തിയതോടെ നഗരം അക്ഷരാർഥത്തിൽ നിശ്ചലമായി. എസ്.ഡി.പി.ഐ പ്രവർത്തകരും കലാശക്കൊട്ടിൽ പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story