Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോപ്പിൽ കുടുംബത്തിലെ...

തോപ്പിൽ കുടുംബത്തിലെ മരണങ്ങളിൽ തനിയാവർത്തനമായി വീണ്ടുമൊരു ഹർത്താൽ

text_fields
bookmark_border
കായംകുളം: ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ കാലുഷ്യങ്ങളുടെ പേരിൽ ഹർത്താലായിരുന്ന ദിവസമാണ് നാടകാചാര് യൻ തോപ്പിൽ ഭാസി കാലയവനികക്കുള്ളിൽ മറഞ്ഞത്. നാട്ടിലാകെ പ്രശ്നങ്ങൾ നിറഞ്ഞുനിന്ന 1992 ഡിസംബർ എട്ടിനായിരുന്നു ഭാസിയുടെ മരണം. കാൽനൂറ്റാണ്ടിനിപ്പുറം ഭാസിയുടെ മകൻ അജയ​െൻറ മരണാനന്തര ചടങ്ങിനെയും ഹർത്താൽ ബാധിച്ചിരിക്കുന്നു. പെരുന്തച്ചനെ അനശ്വരനാക്കിയ അജയൻ വ്യാഴാഴ്ച വൈകീട്ട് 3.30ഒാടെയാണ് മരിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചതോടെയാണ് സംസ്കാരച്ചടങ്ങ് സംബന്ധിച്ച ആശങ്കകളുണ്ടായത്. ഇതോടെ ചടങ്ങുകൾ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തോപ്പിൽ ഭാസിയുടെ പ്രശസ്തമായിരുന്ന 'കൈയും തലയും പുറത്തിടരുത്' നാടകത്തി​െൻറ പ്രമേയം ഹർത്താലുകൾക്കെതിരെ കൂടിയുള്ളതായിരുന്നു എന്നതാണ് ശ്രദ്ധേയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story