Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വപ്ന പദ്ധതി...

സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നു; മൂവാറ്റുപുഴ നഗരവികസനത്തിന് വ്യാഴാഴ്​ച തുടക്കം

text_fields
bookmark_border
സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നു; മൂവാറ്റുപുഴ നഗരവികസനത്തിന് വ്യാഴാഴ്​ച തുടക്കം
cancel
മൂവാറ്റുപുഴ: നഗര വികസനത്തിന് ഈമാസം 25ന് തുടക്കമാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തി​െൻറ ഭാഗമായി എം.സി റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിപ്പിച്ചപ്പോള്‍ മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നംവരെയും പി.ഒ. ജങ്ഷന്‍വരെയും റോഡ് നിർമാണം പൂര്‍ത്തിയാക്കി നഗരത്തെ ഒഴിവാക്കുകയായിരുന്നു. നഗരവികസനത്തി​െൻറ ആവശ്യകത മനസ്സിലാക്കി നടത്തിയ ഇടപെടലുകളുടെയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പരിസമാപ്തിയായാണ് വ്യാഴാഴ്ച പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. നഗരവികസനത്തിന് 135 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 82 പേരുടെ സ്ഥലം ഏറ്റെടുത്തു. ഇതിനായി 17.30 കോടി ചെലവഴിച്ചു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാനും അവശിഷ്ടങ്ങള്‍ നീക്കാനുമായി 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് പണം നല്‍കി ഏറ്റെടുത്ത സ്ഥലത്തെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ഭൂമി ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുെണ്ടന്ന് എം.എല്‍.എ പറഞ്ഞു. ഇനി 53 പേരുടെ സ്ഥലം ഏറ്റെടുക്കണം. ഇതിനായി 39.25 കോടി രൂപയുടെ വിശദ പ്രോജക്ട് കിഫ്ബി പരിഗണനയിലാണ്. ഭൂമി ഏറ്റെടുക്കാൻ 19.50 കോടിയും ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളും നീക്കാൻ 2.25 കോടിയും റോഡ് നിര്‍മാണത്തിന് 17.50 കോടിയും ആവശ്യപ്പെട്ടാണ് പദ്ധതി റിപ്പോർട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത കിഫ്ബി യോഗത്തില്‍ അനുമതി ലഭിക്കും. സ്ഥലമേറ്റെടുക്കലി​െൻറ ഉദ്ഘാടനം 25ന് രാവിലെ 9.30ന് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരനും വൈസ്‌ചെയര്‍മാന്‍ പി.കെ. ബാബുരാജും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story